ഒരു പഠനവും നടത്താതെയുള്ള അബദ്ധപഞ്ചാംഗം ; കെ. റെയില്‍ ഡി.പി.ആറിന് എതിരെ വി.ഡി സതീശന്‍

ഒരു പഠനവും നടത്താതെയുള്ള അബദ്ധ പഞ്ചാംഗമാണ് കെ റയിലിന്റെ ഡിപിആറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . പദ്ധതിയുടെ സൂഷ്മ വിശദാംശങ്ങള്‍ പോലും ഉള്‍പ്പെടുന്നതാകണം ഡി.പി.ആര്‍ എന്നാല്‍ പദ്ധതിയുടെ സാങ്കേതിക, ശാസ്ത്രീയ, സാമ്പത്തിക വശങ്ങളൊന്നും ഡി.പി.ആറില്‍ ഇല്ല. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലും വ്യക്തമാക്കിയത്. കെ- റെയില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ പദ്ധതിയാണെന്ന് മുമ്പ് തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. കെ റെയില്‍ പോകുന്ന 202 കിലോമീറ്റര്‍ ദൂരം കമ്പി വേലിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇരു വശത്തും മതിലുകളാണെന്നും അവിടെ പരസ്യം നല്‍കണമെന്നുമാണ് ഡി.പി.ആറില്‍ പറയുന്നത്. 328 കിലോ മീറ്റര്‍ ദൂരം 30 മുതല്‍ 40 അടി വരെ ഉയരത്തില്‍ എംബാങ്കമെന്റ് കെട്ടുമെന്നും പറയുന്നു. സില്‍വര്‍ ലൈന്‍ കൊറിഡോറായ മതിലു കെട്ടിയ ഈ ഭാഗം പ്രളയം വന്നാല്‍ എന്തു ചെയ്യുമെന്ന് ഡി.പി.ആറില്‍ സംശയം ഉന്നയിക്കുന്നുണ്ട്.

തത്വത്തില്‍ അംഗീകാരം കിട്ടിയെന്ന സര്‍ക്കാര്‍ വാദവും തെറ്റാണ്. ഭാവിയില്‍ അനുമതി കിട്ടുമെന്ന ഒരു ഉറപ്പും ഇല്ല. എന്താണ് പദ്ധതിയെന്നോ ചെലവെന്നോ അറിയാതെ എങ്ങനെയാണ് തത്വത്തില്‍ അനുമതി ലഭിക്കുന്നത്? വി.ഡി.സതീശന്‍ ചോദിച്ചു. ഡി.പി.ആറില്‍ കൃത്രിമ ഡാറ്റയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാറ്റയില്‍ ഇത്രയും കൃത്രിമത്വം കാട്ടിയ പദ്ധതി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അതാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

400 വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ സില്‍വര്‍ ലൈനില്‍ നിന്നും പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 160 മുതല്‍ 180 കിലോ മീറ്റര്‍ സ്പീഡിലാണ് വന്ദേഭാരത് എക്‌സ്പ്രസുകള്‍ ഓടുന്നത്. ഈ ട്രെയിനുകള്‍ കേരളത്തിലും കൊണ്ടുവരണം. ഇതോടെ കെ-റെയിലിന്റെ പ്രസക്തി തന്നെ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു