'ബി.ജെ.പിയാണ് പ്രധാന ഭീഷണി, ഇടതുപക്ഷത്തോട് കോണ്‍ഗ്രസിന് അലര്‍ജി ഒന്നുമില്ല', വക്കം പുരുഷോത്തമന്‍

ഇടതുപക്ഷവുമായി കോണ്‍ഗ്രസ് സഹകരിക്കണമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍. ബിജെപിയാണ് പ്രധാന ഭീഷണി. ഇടതുപക്ഷത്തോട് കോണ്‍ഗ്രസിന് അലര്‍ജിയൊന്നുമില്ല. അവര്‍ക്ക് തങ്ങളോടാണ് അലര്‍ജിയെന്നും വക്കം മീഡിയാണ്ണിനോട് പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ല. മറ്റുള്ള കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയൂ. എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസാണ് പ്രധാന പാര്‍ട്ടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവും അതിന് ഒപ്പം വേണം.

കെ വി തോമസിന്റെ കാര്യത്തില്‍ സിപിഎം ചെയ്തത് തെറ്റാണ്. മറ്റൊരു പാര്‍ട്ടിയിലെ ആളെ പിടിച്ച് അവരുടെ നേതാവാക്കുന്നത് ശരിയാണോ എന്ന് വക്കം ചോദിച്ചു.

കെ വി തോമസ് പോകുന്നതില്‍ സങ്കടമുണ്ട്. കോണ്‍ഗ്രസ് ഇപ്പോള്‍ ഡൈനാമിക്കായിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അത് കൊണ്ട് ചിലപ്പോള്‍ അബദ്ധങ്ങളും പറ്റുമെന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ