വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

കോഴിക്കോട് വടകരയില്‍ കാരവാനുള്ളില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡാണെന്ന് കണ്ടെത്തല്‍. എന്‍ഐടി സംഘം നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതേ കാരണമാണ് കണ്ടെത്തിയിരുന്നത്. ജനറേറ്ററില്‍ നിന്ന് വിഷവാതകം കാരവാന്റെ പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ട് മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്‌സൈഡാണ് വാഹനത്തില്‍ പടര്‍ന്നതെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.

ഡിസംബര്‍ 23ന് ആയിരുന്നു സംഭവം നടന്നത്. മലപ്പുറം വണ്ടൂര്‍ സ്വദേശി മനോജും കാസര്‍ഗോഡ് വെളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്.
വടകരയില്‍ ദേശീയപാതയോരത്ത് നഗരമദ്ധ്യത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ചെയ്തിരുന്ന കാരവാനിലാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാഹനത്തിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിച്ചതായിരുന്നു യുവാക്കളുടെ ജീവന്‍ അപകടത്തിലാക്കിയത്. പൊലീസിനൊപ്പം ഫോറന്‍സിക് വിദഗ്ദ്ധരും കാരവാന്‍ നിര്‍മ്മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധരും എന്‍ഐടിയിലെ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയുടെ ഭാഗമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ