ശബരിമലയിലേക്ക് പോകുന്ന യുവതികള്‍ അര്‍ബന്‍ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ശബരിമലയിലേക്ക് പോകുന്ന യുവതികള്‍ അര്‍ബന്‍ നക്സലുകളും നിരീശ്വരവാദികളും അരാജകവാദികളുമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വരുന്നവര്‍ യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.

വിശ്വാസികള്‍ എന്ന വ്യാജേന ക്ഷേത്രത്തില്‍ പോകുന്ന ഇത്തരക്കാര്‍ അര്‍ബന്‍ നക്സലുകളും നിരീശ്വരവാദികളും അരാജകവാദികളുമാണ്. അവര്‍ യഥാര്‍ത്ഥ ഭക്തരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശബരിമല ക്ഷേത്രത്തില്‍ പോയി എന്ന് തെളിയിക്കുകയാണ് അവരുടെ ഉദ്ദേശം. അവര്‍ യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ശക്തമായ സമ്മര്‍ദ്ദമാണ് എല്‍ഡിഎഫ് സര്‍ക്കാരിന് മുകളിലുളളത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.എങ്കിലും ശബരിമലയുടെ പാരമ്പര്യം അതേപോലെ തന്നെ കാത്തുസൂക്ഷിക്കണമെന്ന വികാരമാണ് എല്ലായിടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. ഇതനുസരിച്ചുളള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍