അനാവശ്യമായ വിവാദം, ഷെജിന് എതിരെ നടപടിയെടുക്കില്ലെന്ന് വി.കെ സനോജ്

കോടഞ്ചേരിയിലെ വിവാഹത്തിന് പിന്നാലെ നടക്കുന്നത് അനാവശ്യമായ വിവാദമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. നിയമപരമായി തെറ്റായ കാര്യമല്ല നടന്നത്. വിവാഹത്തെ ഡിവൈഎഫ്‌ഐ അംഗീകരിക്കും. ജോര്‍ജ്.എം.തോമസിന്റേത് തെറ്റായ നിലപാടാണ്. അത് ഡിവൈഎഫ്‌ഐ അംഗീകരിക്കുന്നില്ലെന്നും സനോജ് പറഞ്ഞു.

മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഇങ്ങനെയെല്ലാം ഉള്ള വിവാഹങ്ങള്‍ക്കെതിരായി വലിയ രൂപത്തില്‍ കേരളത്തില്‍ ബഹളമുണ്ടാക്കുകയും, വര്‍ഗീയ കലാപങ്ങള്‍ക്ക് ഉള്‍പ്പെടെ ആഹ്വാനം ചെയ്ത അനുഭവം കേരളത്തിലുണ്ട്. അപ്പോഴെല്ലാം ഡിവൈഎഫ്‌ഐ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ.

ഷെജിനും ജോയ്‌സനയ്ക്കും സംഘടന എല്ലാ വിധ പിന്തുണയും നല്‍കും. ഒരു ശക്തിക്കും ഭീഷണിപ്പെടുത്തി അവരുടെ ബന്ധത്തെ തകര്‍ക്കാനാവില്ല. ലവ് ജിഹാദ് എന്നത് നിര്‍മ്മിതമായ കള്ളമാണ്. ഈ ആശയം തന്നെ സമൂഹത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി കൊണ്ടുവന്നതാണെന്നും സനോജ് പറഞ്ഞു.

ലവ് ജിഹാദ് എന്നത് സംഘപരിവാര്‍ ഉണ്ടാക്കിയ വളരെ നിര്‍മ്മിതമായിട്ടുള്ള കലാപത്തിനുള്ള വേണ്ടിയിട്ടുള്ള കഥയായിരുന്നു. കേരളത്തില്‍ അത്തരം സംഭവങ്ങളില്ല. ജോര്‍ജ്.എം.തോമസ് പ്രസ്താവന തിരുത്തണമെന്നും സനോജ് ആവശ്യപ്പെട്ടു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി