'അമ്മ'യുടെ കോളജില്‍ ക്രൂരമായ റാഗിംഗ്; വിദ്യാര്‍ത്ഥിയെ അടിച്ച് അശുപത്രിയില്‍ കയറ്റി; അക്രമികളെ അറസ്റ്റ് ചെയ്തു; സംഭവം മൂടിവെയ്ക്കാന്‍ ശ്രമം പൊലീസ് പൊളിച്ചു

മാത അമൃതാനന്ദമയിയുടെ നേതൃത്വത്തിലുള്ള അമൃത കോളേജ് ഓഫ് നേഴ്സിങിലെ വിദ്യാര്‍ത്ഥിയെ റാഗിങ്ങ് ചെയ്ത സംഭവം മൂടിവെയ്ക്കാനുള്ള ശ്രമം വിഫലമായി. അതിക്രമത്തില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം ഒതുക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. നഴ്സിങ് സ്‌കൂള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളാണ് ഇന്നലെ അറസ്റ്റിലായത്.

ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രണവ് കൃഷ്ണയുടെ (19) പരാതിയില്‍ അതേ കോളേജിലെ നാലാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥി മാവേലിക്കര സ്വദേശി സുജിത് കുമാര്‍ (22), മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ഗോവിന്ദ് നായര്‍ (21) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

കഴിഞ്ഞ 12-നായിരുന്നു സംഭവം. പ്രണവ് കോളേജ് ഹോസ്റ്റലിലും പ്രതികള്‍ ഇടപ്പള്ളി പോണേക്കരയിലെ ഒരു വീട്ടിലുമാണ് താമസിച്ചിരുന്നത്. മറ്റ് രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായി പ്രണവ് കോളേജില്‍ പരാതിപ്പെടുകയും അവരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന്റെ വൈരാഗ്യത്തില്‍ പ്രണവിനെ പ്രതികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പ്രണവ് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ആശുപത്രിയില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തത്. ഈ സംഭവം ആദ്യം മൂടിവെയ്ക്കാനാണ് അമൃത അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍, അതിക്രമികളായ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത ഉടന്‍ അധികൃതര്‍ വാര്‍ത്തക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

അമൃത കോളേജ് ഓഫ് നേഴ്സിങിലെ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിങിന് വിധേയമാക്കിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചയുടന്‍ കോളേജിന്റെ ഭാഗത്തു നിന്ന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തക്കുറിപ്പില്‍ പറയുന്നത്. 15ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിദ്യാര്‍ത്ഥിയുടെ പരാതി കോളേജില്‍ ലഭിച്ചത്. ഉടന്‍ തന്നെ കോളേജിലെ ആന്റി റാഗിങ് കമ്മിറ്റി യോഗം ചേരുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റ സംഭവം നടന്നത് പോണേക്കര മൈത്രി റോഡിലുള്ള ഒരു വീട്ടില്‍ വച്ചാണ്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 2 വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. റാഗിങിനെതിരെ ശക്തമായ നടപടികളാണ് കോളേജിന്റെ ഭാഗത്തുനിന്ന് സ്വീകരിച്ചു വരുന്നതെന്നും അമൃത കോളേജ് ഓഫ് നേഴ്സിങ് അധികൃതര്‍ അറിയിക്കുന്നു.

Latest Stories

യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനത്തിലേക്ക്; ചൈനയുമായി കരാറിലെത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടും; ഡൊണാള്‍ഡ് ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്

ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയം; ടഗ് ബോട്ട് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് മാറ്റാന്‍ ശ്രമം

സമസ്തയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടമുണ്ട്; സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

WTC FINAL: കൂടുതൽ പന്തുകൾ കളിക്കുന്നു, എന്നാലോ റൺസ് തീരെ നേടുന്നുമില്ല, ഓസ്ട്രേലിയൻ താരത്തെ എയറിലാക്കി ആരാധകർ

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുത്; ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

'നടത്തിപ്പുകാരിയുമായി അടുത്ത ബന്ധം'; മലാപ്പറമ്പ് പെൺവാണിഭ കേസിൽ രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു

IND VS ENG: ഇം​ഗ്ലണ്ടിനെതിരെ ആ സൂപ്പർതാരം വേണമായിരുന്നു, അവൻ ഉണ്ടെങ്കിൽ‌ ഇന്ത്യയെ തൊടാൻ കഴിയില്ല, പ്രിയപ്പെട്ട കളിക്കാരനെ കുറിച്ച് ​ഗാം​ഗുലി

‘ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല, നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ'; പിന്നിൽ ബിജെപിയെന്ന് ഹിമവൽ ഭദ്രാനന്ദ

സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ മുരളീധരന്‍