കോവിഡ് മാർഗനിർദേശം പാലിക്കുക ശ്രമകരം; സംസ്ഥാനത്തെ ചില മുസ്ലിം പള്ളികൾ തുറക്കാനാകില്ലെന്ന് പള്ളികമ്മിറ്റി പ്രതിനിധികൾ

കോവിഡ് മാർഗനിർദേശ പാലിക്കുക ശ്രമകരമാണ് എന്നതിനാൽ സംസ്ഥാനത്തെ ചില മുസ്ലിം പള്ളികൾ തുറന്നു പ്രവർത്തിക്കില്ലെന്ന് തീരുമാനിച്ചതായി മാധ്യമം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നടക്കാവ് പുതിയ പള്ളി, മാനഞ്ചിറ പട്ടാളപള്ളി, കണ്ണൂരിലെ അബ് റാർ മസ്ജിദ്, തിരുവനന്തപുരം പാളയം പള്ളി അടക്കമുള്ളവയാണ് പ്രാർത്ഥനയ്ക്കായി തുറന്ന് നൽകേണ്ടെന്ന് പരിപാലന സമിതി തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. പ്രാർത്ഥനക്കെത്തുന്നവരെ നിരീക്ഷിക്കുക പ്രയാസകരമാണെന്ന് പള്ളി കമ്മിറ്റി പ്രതിനിധികൾ അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം പ്രധാന പട്ടണങ്ങളിലെ പള്ളികൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കില്ല. നൂറു പേർക്ക് പ്രാർത്ഥനയിൽ സംബന്ധിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്.

പട്ടണങ്ങളിലെ പള്ളികളിൽ പ്രാർത്ഥനയ്ക്കായി നൂറുലധികം പേർ വരുന്നത് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണിത്. കൂടാതെ, പള്ളിയിൽ എത്തുന്നവരുടെ അധാർ കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ശേഖരിച്ച് വെയ്ക്കണം.

അതേസമയം, ഗ്രാമപ്രദേശങ്ങളിലെ പള്ളികൾ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി തുറന്നു കൊടുക്കാനാണ് കമ്മിറ്റികളുടെ തീരുമാനം. പ്രാർത്ഥനയ്ക്കെത്തുന്നവർ കുറവായ സാഹചര്യത്തിൽ ഗ്രാമപ്രദേശങ്ങളിലെ പള്ളിയിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ സാധിക്കുമെന്നാണ് വിവരം.

കേരളത്തിൽ ചൊവ്വാഴ്ച മുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ