ചുടുകട്ടകള്‍ ശേഖരിക്കാന്‍ വൊളന്റിയര്‍മാരില്ല; പൊങ്കാലയ്ക്ക് ശേഷം കട്ടകള്‍ റോഡരികില്‍ തന്നെ

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ചുടുകട്ടകള്‍ മുഴുവനും ശേഖരിക്കാനാവാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍. വോളന്റിയര്‍മാരുടെ അഭാവമാണ് തിരിച്ചടിയായത്. എന്നാല്‍ ഇന്ന് തന്നെ മുഴുവന്‍ കട്ടകളും പുത്തരിക്കണ്ടത്ത് എത്തിക്കുമെന്നാണ് കോര്‍പ്പറേഷന്‍ അറിയിയിക്കുന്നത്.

പ്രതീക്ഷിച്ചത്ര ചുടുകട്ട കിട്ടിയില്ലെങ്കിലും ശേഖരിച്ചവയെല്ലാം വിതരണം ചെയ്യും. പൊങ്കാല കഴിഞ്ഞയുടന്‍ കട്ടകള്‍ ശേഖരിച്ച് തുടങ്ങിയെങ്കിലും വോളന്റിയര്‍മാരുടെ കുറവ് കാരണം റോഡിരികില്‍ ഇപ്പോഴും കല്ല് കൂട്ടിവച്ചിരിക്കുകയാണ്. 24 ലോഡ് കല്ലാണ് ഇതുവരെ ശേഖരിച്ചത്.

അതിദരിദ്രര്‍, ഭിന്നശേഷിക്കാര്‍, മാരക രോഗം ബാധിച്ചവര്‍, കിടപ്പു രോഗികള്‍, ഭര്‍ത്താവ് മരിച്ചവര്‍, ആശ്രയ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ഇതില്‍ നിന്ന് അര്‍ഹരെ കണ്ടെത്തും. കൂടുതല്‍ കട്ട നല്‍കുക അതിദരിദ്രവിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്കാണ്.

5000 കട്ട വരെ നല്‍കും. 2018ല്‍ വി.കെ.പ്രശാന്ത് മേയറായിരിക്കെ ആദ്യമായി കട്ട ശേഖരിച്ചപ്പോള്‍ 13 അപേക്ഷകര്‍ക്ക് വീട് വയ്ക്കാന്‍ കട്ട നല്‍കിയിരുന്നു. അതേസമയം, കട്ടകള്‍ക്കായി അപേക്ഷ നല്‍കേണ്ട സമയം നാളെ അവസാനിക്കും.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്