ചുടുകട്ടകള്‍ ശേഖരിക്കാന്‍ വൊളന്റിയര്‍മാരില്ല; പൊങ്കാലയ്ക്ക് ശേഷം കട്ടകള്‍ റോഡരികില്‍ തന്നെ

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ചുടുകട്ടകള്‍ മുഴുവനും ശേഖരിക്കാനാവാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍. വോളന്റിയര്‍മാരുടെ അഭാവമാണ് തിരിച്ചടിയായത്. എന്നാല്‍ ഇന്ന് തന്നെ മുഴുവന്‍ കട്ടകളും പുത്തരിക്കണ്ടത്ത് എത്തിക്കുമെന്നാണ് കോര്‍പ്പറേഷന്‍ അറിയിയിക്കുന്നത്.

പ്രതീക്ഷിച്ചത്ര ചുടുകട്ട കിട്ടിയില്ലെങ്കിലും ശേഖരിച്ചവയെല്ലാം വിതരണം ചെയ്യും. പൊങ്കാല കഴിഞ്ഞയുടന്‍ കട്ടകള്‍ ശേഖരിച്ച് തുടങ്ങിയെങ്കിലും വോളന്റിയര്‍മാരുടെ കുറവ് കാരണം റോഡിരികില്‍ ഇപ്പോഴും കല്ല് കൂട്ടിവച്ചിരിക്കുകയാണ്. 24 ലോഡ് കല്ലാണ് ഇതുവരെ ശേഖരിച്ചത്.

അതിദരിദ്രര്‍, ഭിന്നശേഷിക്കാര്‍, മാരക രോഗം ബാധിച്ചവര്‍, കിടപ്പു രോഗികള്‍, ഭര്‍ത്താവ് മരിച്ചവര്‍, ആശ്രയ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ഇതില്‍ നിന്ന് അര്‍ഹരെ കണ്ടെത്തും. കൂടുതല്‍ കട്ട നല്‍കുക അതിദരിദ്രവിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്കാണ്.

5000 കട്ട വരെ നല്‍കും. 2018ല്‍ വി.കെ.പ്രശാന്ത് മേയറായിരിക്കെ ആദ്യമായി കട്ട ശേഖരിച്ചപ്പോള്‍ 13 അപേക്ഷകര്‍ക്ക് വീട് വയ്ക്കാന്‍ കട്ട നല്‍കിയിരുന്നു. അതേസമയം, കട്ടകള്‍ക്കായി അപേക്ഷ നല്‍കേണ്ട സമയം നാളെ അവസാനിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ