മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു; മരം വീണതും പാളത്തിൽ വെള്ളം കയറിയതും വെല്ലുവിളി

മംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി ഓടുന്നു. പരശുറാം എക്സ്‌സ്പ്രസ് അടക്കം ഏഴോളം തീവണ്ടികൾ മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. നേത്രാവതിയിൽ മരം പൊട്ടി വീണതും മഞ്ചേശ്വരത്ത് പാളത്തിൽ വെള്ളം കയറിയതും ആണ് ട്രെയിനുകൾ വൈകി ഓടാൻ കാരണം.

മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട വണ്ടികൾ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്. രാവിലെ 5.55ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076 ) ഇന്ന് (30.5.2025) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി 9.25ന് തിരുവനന്തപുരത്ത് എത്തേണ്ട കോഴിക്കോട്-തിരുവനന്തപുരം എക്സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് എത്തിച്ചേർന്നത്. ഇതിനാലാണ് സർവീസ് പുന:ക്രമീകരിച്ചത്.

ചെന്നൈ എഗ്മാർ-ഗുരുവായൂർ എക്‌സ്പ്രസ്(16127) ഒന്നര മണിക്കൂർ വൈകിയും ഗുരുവായൂർ-തിരുവനന്തപുരം ഇൻ്റർസിറ്റി എക്‌സ്പ്രസ് (16341) ഒന്നര മണിക്കൂർ വൈകിയുമാണ് ഓടുന്നത്. വ്യാഴാഴ്ച‌ കനത്ത മഴയിൽ അരൂരിലെ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിനുകൾ തടസപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അതുവഴിയുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകൾ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളും വൈകുന്നത്.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ