മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു; മരം വീണതും പാളത്തിൽ വെള്ളം കയറിയതും വെല്ലുവിളി

മംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി ഓടുന്നു. പരശുറാം എക്സ്‌സ്പ്രസ് അടക്കം ഏഴോളം തീവണ്ടികൾ മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. നേത്രാവതിയിൽ മരം പൊട്ടി വീണതും മഞ്ചേശ്വരത്ത് പാളത്തിൽ വെള്ളം കയറിയതും ആണ് ട്രെയിനുകൾ വൈകി ഓടാൻ കാരണം.

മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട വണ്ടികൾ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്. രാവിലെ 5.55ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076 ) ഇന്ന് (30.5.2025) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി 9.25ന് തിരുവനന്തപുരത്ത് എത്തേണ്ട കോഴിക്കോട്-തിരുവനന്തപുരം എക്സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് എത്തിച്ചേർന്നത്. ഇതിനാലാണ് സർവീസ് പുന:ക്രമീകരിച്ചത്.

ചെന്നൈ എഗ്മാർ-ഗുരുവായൂർ എക്‌സ്പ്രസ്(16127) ഒന്നര മണിക്കൂർ വൈകിയും ഗുരുവായൂർ-തിരുവനന്തപുരം ഇൻ്റർസിറ്റി എക്‌സ്പ്രസ് (16341) ഒന്നര മണിക്കൂർ വൈകിയുമാണ് ഓടുന്നത്. വ്യാഴാഴ്ച‌ കനത്ത മഴയിൽ അരൂരിലെ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിനുകൾ തടസപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അതുവഴിയുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകൾ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളും വൈകുന്നത്.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ