ബിജെപിക്കാര്‍ ചോദിച്ചിട്ടില്ല വീട്ടിലേക്ക് വന്നത്; തന്റെ മനസ് ഇടതുപക്ഷത്തിനൊപ്പം; വീണ്ടും വിശദീകരിച്ച് മേയര്‍; തൃശൂരില്‍ കേക്ക് വിവാദം കത്തുന്നു

തൃശൂരിലെ കേക്ക് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മേയര്‍ എം കെ വര്‍ഗീസ്. തന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് അദേഹം ആവര്‍ത്തിച്ചു. ഇടതുപക്ഷ നയമനുസരിച്ചുള്ള മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് തൃശൂര്‍ നഗരത്തില്‍ നടപ്പാക്കുന്നത്. അത് തടസപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷം നിര്‍ദേശിക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും മേയര്‍ പറഞ്ഞു.

ക്രിസ്മസ് സ്‌നേഹമാണ് പങ്കുവയ്ക്കുന്നത്. ആദിവസം കേക്കുമായി വന്നവരോട് എന്റെ വീട്ടില്‍ കയറരുത് എന്ന് പറയുന്നതല്ല, എന്റെ സംസ്‌കാരം. താന്‍ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. പലരും വീട്ടിലേക്ക് വരാറുണ്ട്. ബിജെപിക്കാര്‍ ചോദിച്ചിട്ടില്ല വീട്ടിലേക്ക് വന്നത്. ക്രിസ്മസ് ദിവസം താന്‍ എല്ലാ രാഷ്ട്രീയ പാര്‍ടി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും കേക്ക് എത്തിക്കാറുണ്ട്. അത് സ്‌നേഹ സന്ദേശമാണ് മേയര്‍ വ്യക്തമാക്കി.

അതേസമയം, എല്‍.ഡി.എഫിന്റെ മേയറായിനിന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനില്‍നിന്ന് കെയ്ക്ക് വാങ്ങിയതിനെ അത്ര നിഷ്‌കളങ്കമായി കാണാന്‍ സാധിക്കില്ലെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ബി.ജെ.പി. തൃശ്ശൂര്‍ മേയറുടെ വീട്ടില്‍മാത്രം പോയി കെയ്ക്ക് മുറിച്ചത്.

ഇടതുപക്ഷത്തോടോ ഇടതുരാഷ്ട്രീയബോധത്തോടോ ഒരു കൂറുമില്ലാത്ത ആളാണ് മേയര്‍. തങ്ങള്‍ ഒരിക്കലും മേയറെ അംഗീകരിച്ചിട്ടില്ല. അഡ്ജസ്റ്റു ചെയ്ത് പോകുകയാണ്. താന്‍ എം.എല്‍.എ.യായപ്പോള്‍ നടത്തിയ കോടിക്കണക്കിനു വികസനത്തിനുപകരം എന്‍.ഡി.എ. സ്ഥാനാര്‍ഥി ജയിച്ചാല്‍ നടത്തിയേക്കാവുന്ന വികസനത്തെക്കുറിച്ചാണ് മേയര്‍ പറഞ്ഞതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക