തൃക്കാക്കര നഗരസഭാ സംഘര്‍ഷം; സി.പി.ഐയിലെ എം. ജെ ഡിക്‌സനെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.സി വിജുവിനെയും അറസ്റ്റ് ചെയ്തു

തൃക്കാക്കര നഗരസഭയില്‍ ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. സി.പി.ഐ നേതാവും മുനിസിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എം ജെ ഡിക്‌സന്‍ , കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.സി വിജു എന്നിവരാണ് അറസ്റ്റിലായത്.

നഗരസഭാ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പനാണ് എം.ജെ ഡിക്സന് എതിരെ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിപിഎം കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയിലാണ് സി.സി വിജുവിനെ അറസ്റ്റ് ചെയ്തത്.

ചെയര്‍പേഴ്സണായ അജിത തങ്കപ്പന്റെ ചേംബറിലെ പൂട്ട് മാറ്റിയ വിഷയവുമായി ബന്ധപ്പെട്ടാണ് കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷമുണ്ടായത്. ഓണക്കിഴിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്ന സമയത്ത് ചെയര്‍പേഴ്‌സണ്‍ മുറിപൂട്ടി പോയിരുന്നു. അന്ന് ചെയര്‍പേഴ്‌സന്റെ മുറിയുടെ വാതിലില്‍ ഒരു സംഘം പശ ഉരുക്കിയൊഴിച്ചു. പിന്നീട് വാതില്‍ തുറക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് പൂട്ട് പൊളിക്കുകയായിരുന്നു. സംഭവത്തില്‍ വാതിലിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പൂട്ടിന്റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗണ്‍സില്‍ അംഗീകരിക്കണമെന്ന് അജണ്ട വന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.

പൂട്ട് തകര്‍ത്തത് ചെയര്‍പേഴ്‌സണ്‍ തന്നെയാണ്. അതിന്റെ ചെലവ് നഗരസഭ അക്കൗണ്ടില്‍ നിന്ന് ഈടാക്കാന്‍ കഴിയില്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. ഈ വിഷയത്തില്‍  പ്രതിപക്ഷം നല്‍കിയ കേസ് പരിഗണനയിലാണ്. അതേ സമയം പ്രതിപക്ഷം തന്നെപൂട്ടിന് കേട്പാട് വരുത്തിയിട്ട് തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണ് എന്ന് അജിത തങ്കപ്പന്‍ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക