പൊള്ളലേറ്റ മൂന്ന് വയസുകാരന് ചികിത്സ നിഷേധിച്ചു; വയനാട്ടില്‍ പിതാവും നാട്ടുവൈദ്യനും അറസ്റ്റില്‍

വയനാട്ടില്‍ മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റില്‍. വയനാട് അഞ്ചുകുന്ന് വൈശമ്പത്ത് അല്‍ത്താഫിന്റെയും സഫീറയുടെയും മകന്‍ മുഹമ്മദ് അസാന്‍ ആണ് പൊള്ളലേറ്റതിനെ തുടര്‍ന്ന് ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. കഴിഞ്ഞ മാസം 20ന് ആയിരുന്നു അസാന്‍ മരണപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് മുഹമ്മദ് അസാന്റെ പിതാവ് അല്‍ത്താഫിനെയും ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ്ജിനെയുമാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. ബാലാവകാശ വകുപ്പിലെ നിയമങ്ങള്‍ മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ നിയമങ്ങള്‍ ചുമത്തിയാണ് പനമരം പൊലീസ് കേസെടുത്തിരിക്കുന്നത്.

ജൂണ്‍ 9ന് ആയിരുന്നു മുഹമ്മദ് അസാന് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് അസാനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അല്‍ത്താഫ് തയ്യാറായിരുന്നില്ല. അല്‍ത്താഫ് കുട്ടിയെ നാട്ടുവൈദ്യന്റെ പക്കല്‍ ചികിത്സയ്‌ക്കെത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയ്ക്ക് കുറവില്ലാത്തതിനാല്‍ ജൂണ്‍ 18ന് വീണ്ടും മാനന്തവാടി മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു.

ഇതിന് പിന്നാലെ ജൂണ്‍ 20ന് കുട്ടി മരണപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കുട്ടിയുടെ പിതാവിനെതിരെയും ചികിത്സിച്ച വൈദ്യനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ