പൊള്ളലേറ്റ മൂന്ന് വയസുകാരന് ചികിത്സ നിഷേധിച്ചു; വയനാട്ടില്‍ പിതാവും നാട്ടുവൈദ്യനും അറസ്റ്റില്‍

വയനാട്ടില്‍ മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റില്‍. വയനാട് അഞ്ചുകുന്ന് വൈശമ്പത്ത് അല്‍ത്താഫിന്റെയും സഫീറയുടെയും മകന്‍ മുഹമ്മദ് അസാന്‍ ആണ് പൊള്ളലേറ്റതിനെ തുടര്‍ന്ന് ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. കഴിഞ്ഞ മാസം 20ന് ആയിരുന്നു അസാന്‍ മരണപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് മുഹമ്മദ് അസാന്റെ പിതാവ് അല്‍ത്താഫിനെയും ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ്ജിനെയുമാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. ബാലാവകാശ വകുപ്പിലെ നിയമങ്ങള്‍ മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ നിയമങ്ങള്‍ ചുമത്തിയാണ് പനമരം പൊലീസ് കേസെടുത്തിരിക്കുന്നത്.

ജൂണ്‍ 9ന് ആയിരുന്നു മുഹമ്മദ് അസാന് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് അസാനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അല്‍ത്താഫ് തയ്യാറായിരുന്നില്ല. അല്‍ത്താഫ് കുട്ടിയെ നാട്ടുവൈദ്യന്റെ പക്കല്‍ ചികിത്സയ്‌ക്കെത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയ്ക്ക് കുറവില്ലാത്തതിനാല്‍ ജൂണ്‍ 18ന് വീണ്ടും മാനന്തവാടി മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു.

ഇതിന് പിന്നാലെ ജൂണ്‍ 20ന് കുട്ടി മരണപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കുട്ടിയുടെ പിതാവിനെതിരെയും ചികിത്സിച്ച വൈദ്യനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി