കള്ളവോട്ട് ചെയ്യാന്‍ വരുന്നവരെ നിയമപരമായും അല്ലാതെയും നേരിടും: മുഹമ്മദ് ഷിയാസ്

തൃക്കാക്കരയില്‍ കള്ള വോട്ട് ചെയ്യാന്‍ വരുന്നവരെ നിയമപരമായും അല്ലാതെയും നേരിടാന്‍ തന്നെയാണ് തീരുമാനമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തൃക്കാക്കരയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച് ഒരാള്‍ പിടിയിലായതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ള വോട്ടിനു സാധ്യത ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പരാജയ ഭീതി ആണെന്ന് പറഞ്ഞു പരിഹസിച്ച സിപിഎമ്മുകാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നെറികേടുകള്‍ കാണിക്കുമെന്ന് തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമെന്ന് മുഹമ്മദ് ഷിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തൃക്കാക്കരയുടെ ജനവിധിയെ അപമാനിക്കുന്ന ഇത്തരം നെറികേടുകള്‍ക്ക് ബാലറ്റിലൂടെ ജനം മറുപടി നല്‍കും. കള്ള വോട്ട് ചെയ്യാന്‍ വരുന്നവരെ നിയമപരമായി നേരിടാനും അല്ലാത്ത രീതിയില്‍ നേരിടാനും തന്നെയാണ് തീരുമാനം. കള്ളവോട്ടിനു സഹായിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഭാവിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കള്ള വോട്ടിനു സാധ്യത ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പരാജയ ഭീതി ആണെന്ന് പറഞ്ഞു പരിഹസിച്ച സിപിഎമ്മുകാരോടാണ്… പരാജയം ഉറപ്പിച്ച നിങ്ങള്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നെറികേടുകള്‍ കാണിക്കുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാം. കള്ളവോട്ടിനെതിരെ പരാതി ഒക്കെ നല്‍കി ഷോ കാണിച്ച എം സ്വരാജ് മറുപടി പറയണം.

തൃക്കാക്കരയ്ക്ക് പുറത്ത് നിന്നും DYFI ക്കാരെ എത്തിച്ചു കള്ളവോട്ട് ചെയ്യിക്കാന്‍ ട്രെയിനിങ് നല്‍കിയത് എം സ്വരാജ് തന്നെയാകാനാണ് ചാന്‍സ്. DYFI പാമ്പാക്കുട മേഖല കമ്മിറ്റി സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ആല്‍ബിനെ കള്ളവോട്ട് ചെയ്യാന്‍ തൃക്കാക്കരയില്‍ ഇറക്കിയതിന് സ്വരാജ് എത്ര പണം കൊടുത്തു? ഇനിയും എത്ര ആല്‍ബിന്മാര്‍ ഇവിടെ കള്ളവോട്ട് ചെയ്യാന്‍ വന്നിട്ടുണ്ട്?

മാന്യമായി തെരെഞ്ഞെടുപ്പിനെ നേരിടാന്‍ പണ്ടേ പഠിച്ചിട്ടില്ല എന്നറിയാം… മരിച്ചു പോയവര്‍ പോലും വന്ന് സിപിഎമ്മിന് വോട്ട് ചെയ്യുന്ന കാലത്ത് ഇത് അത്ഭുതവുമല്ല. പക്ഷെ തൃക്കാക്കരയുടെ ജനവിധിയെ അപമാനിക്കുന്ന ഇത്തരം നെറികേടുകള്‍ക്ക് ബാലറ്റിലൂടെ ജനം മറുപടി നല്‍കും. പിന്നെ കള്ള വോട്ട് ചെയ്യാന്‍ വരുന്നവരെ നിയമപരമായി നേരിടാനും അല്ലാത്ത രീതിയില്‍ നേരിടാനും തന്നെയാണ് തീരുമാനം. കള്ളവോട്ടിനു സഹായിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഭാവിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും ഓര്‍മിപ്പിക്കുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം