ഇത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷന്‍; ചാനല്‍ യുദ്ധത്തില്‍ പ്രമോദ് രാമന് വീണ്ടും വിനു വി. ജോണിന്റെ മറുപടി

ചാനല്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് എഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍. നേരത്തെ മോന്‍സണ്‍ വിവാദത്തോടെ ട്വന്റിഫോര്‍ ന്യൂസും ഏഷ്യാനെറ്റ് ന്യൂസുമായി പോര് കനക്കുകയാണ്. വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് വരെ ചാനല്‍ യുദ്ധം എത്തിയതോടെ വിമര്‍ശനവും ഉയരുന്നുണ്ട്. തനിക്കെതിരെ യുദ്ധം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷന്‍ എന്നാണ് വിനുവിന്റെ ഏറ്റവുമൊടുവിലെ മറുപടി.

കഴിഞ്ഞ ദിവസം മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ വിനു വി ജോണിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ രാമന്‍ ഏദന്‍തോട്ടമെന്ന് പരാമര്‍ശിച്ചായിരുന്നു വിനു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ തീവ്ര ലഹരിയില്‍ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റര്‍ മാധ്യമ സദാചാര പോസ്റ്റിട്ടിട്ടുണ്ട്. എന്നായിരുന്നു വിനുവിന്റെ ഒളിയമ്പ്. എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് കാട്ടി മറ്റു മാധ്യമ പ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങളില്‍ ഏറ്റുമുട്ടി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അവതാരകര്‍ അതിര് വിടരുത് എന്ന തലക്കെട്ടില്‍ ട്വന്റിഫോര്‍ ന്യൂസ് പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 26ന് താലിബാന്‍ മാറിയോ എന്ന ചര്‍ച്ച ഏഷ്യാനെറ്റ് സംഘടിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. അതിനുള്ള പകയാണ് അവരുടെ ചാനല്‍ എഡിറ്ററായ പ്രമോദ് രാമനെ ഉപയോഗിച്ച് എഫ്ബി പോസ്റ്റിലൂടെ തീര്‍ത്തത് എന്നാണ് വിനു വി ജോണിന്റെ വ്യാഖ്യാനം. എഡിറ്റര്‍മാര്‍, മറ്റു സ്ഥാപനങ്ങള്‍ എന്ത് ചെയ്യണം എന്ന് പറയുക പതിവില്ല. ഇത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷന്‍ ആണെന്നും വിനു ട്വീറ്റു ചെയ്യുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ