തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ; ഒരാൾ സ്ഥിരം കുറ്റവാളി

തിരുവനന്തപുരം കഴക്കൂട്ടത്ത് 20 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി ബൈജു (35), പരവൂർ സ്വദേശി ജിക്കോ ഷാജി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേബിൾ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഇല്ലാത്ത തക്കം നോക്കി വളരെ ആസൂത്രിതമായി പ്രതികൾ
വീടിനുള്ളിൽ അതിക്രമിച്ച് കയറി. ഇരുവരും കുട്ടിയെ കീഴ്പെടുത്തി വായിൽ തുണി തിരുകിയാണ് കുറ്റകൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് പെൺകുട്ടി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അക്രമികളിൽ നിന്ന് രക്ഷപെട്ട പെൺകുട്ടി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.

പ്രതികളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ബലാത്സംഗക്കുറ്റവും എസ്‍സി-എസ്‍ടി അതിക്രമം തടയൽ വകുപ്പ് പ്രകാരവുമാണു പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികളിൽ ഒരാളായ ജിക്കോ ഷാജി മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം