തിരുവല്ലം കസ്റ്റഡി മരണക്കേസ് സി.ബി.ഐക്ക് കൈമാറി

തിരുവല്ലത്ത് സുരേഷ് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. ദമ്പതികളെയും മറ്റൊരു സ്ത്രീയെയും ആക്രമിച്ചതിന് ഫെബ്രുവരി 28 നാണ് പൊലീസ് സുരേഷിനെ അറസ്‌ററ് ചെയ്തത്.

എന്നാല്‍ സുരേഷിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടില്ലന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ് മാര്‍ട്ടത്തില്‍ തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യേഗസ്ഥര്‍ സസ്‌പെന്‍ഷനിലുമാണ്. ഇതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസ് കസ്റ്റഡിയില്‍ സുരേഷ് കടുത്ത മര്‍ദ്ധനത്തിനിരയായി എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മര്‍ദ്ധനമേറ്റ നിരവധി പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു.
ഇതുസംബന്ധിച്ച് ഡോക്ടര്‍മാര്‍ സംശയമുന്നയിക്കുകയും ചെയ്തു. എന്നാല്‍ 28-ന് രാവിലെ സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. നാട്ടുകാരും ബന്ധുക്കളും ഇത് തള്ളിക്കളയുകയും പ്രക്ഷോഭം തുടങ്ങുകയും ചെയ്തതോടെയാണ് കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി