പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുണ്ട്; പരിഹാരത്തിന് രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വി ശിവന്‍കുട്ടി

പ്ലസ് വണ്‍ സീറ്റ് വിവാദത്തില്‍ പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സീറ്റ് പ്രതിസന്ധി പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. മലപ്പുറം ആര്‍ആര്‍ഡിയും ഹയര്‍ സെക്കന്റ്‌റി ജോയിന്‍ ഡയറക്ടറും ഉള്‍പ്പെട്ടതാണ് സമിതി. സീറ്റ് സംബന്ധിച്ച പ്രതിസന്ധി വിലയിരുത്തിയ ശേഷം സമിതി അധിക ബാച്ച് അനുവദിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും.

ജൂലൈ 5ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയ്ക്ക് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിദ്യാര്‍ത്ഥി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് നിലവില്‍ സീറ്റ് പ്രതിസന്ധിയുള്ളതെന്ന് ശിവന്‍കുട്ടി അറിയിച്ചു.

പാലക്കാട് 1757 സീറ്റുകളുടെയും മലപ്പുറത്ത് 7478 സീറ്റുകളുടെയും കാസര്‍ഗോഡ് 252 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് ഏഴ് താലൂക്കില്‍ സയന്‍സ് സീറ്റ് കുടൂതലും കോമേഴ്‌സ്, ഹ്യൂമീനിറ്റീസ് സീറ്റുകള്‍ കുറവുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ പരിഹസിച്ചുകൊണ്ട് ശിവന്‍കുട്ടി നിയമസഭയില്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് പറഞ്ഞിരുന്നു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം