പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുണ്ട്; പരിഹാരത്തിന് രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വി ശിവന്‍കുട്ടി

പ്ലസ് വണ്‍ സീറ്റ് വിവാദത്തില്‍ പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സീറ്റ് പ്രതിസന്ധി പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. മലപ്പുറം ആര്‍ആര്‍ഡിയും ഹയര്‍ സെക്കന്റ്‌റി ജോയിന്‍ ഡയറക്ടറും ഉള്‍പ്പെട്ടതാണ് സമിതി. സീറ്റ് സംബന്ധിച്ച പ്രതിസന്ധി വിലയിരുത്തിയ ശേഷം സമിതി അധിക ബാച്ച് അനുവദിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും.

ജൂലൈ 5ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയ്ക്ക് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിദ്യാര്‍ത്ഥി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് നിലവില്‍ സീറ്റ് പ്രതിസന്ധിയുള്ളതെന്ന് ശിവന്‍കുട്ടി അറിയിച്ചു.

പാലക്കാട് 1757 സീറ്റുകളുടെയും മലപ്പുറത്ത് 7478 സീറ്റുകളുടെയും കാസര്‍ഗോഡ് 252 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് ഏഴ് താലൂക്കില്‍ സയന്‍സ് സീറ്റ് കുടൂതലും കോമേഴ്‌സ്, ഹ്യൂമീനിറ്റീസ് സീറ്റുകള്‍ കുറവുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ പരിഹസിച്ചുകൊണ്ട് ശിവന്‍കുട്ടി നിയമസഭയില്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് പറഞ്ഞിരുന്നു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസ്; മുംബൈയിലും പരിശോധന നടത്തി അന്വേഷണ സംഘം, പരാതിക്കാരന് നല്‍കിയ അഡ്രസ് പൂട്ടിയ കമ്പനിയുടേതെന്ന് കണ്ടെത്തൽ

ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി; അദാനി ഗ്രൂപ്പിനെതിരെ യുഎസ് അന്വേഷണമെന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്

'അൻവറിന്റെ നാടകത്തിന് കുടുംബം മറുപടി നൽകി'; പി വി അൻവറിനെ വിമർശിച്ച വി വി പ്രകാശിൻ്റെ പഴയ പോസ്റ്റ് പങ്കിട്ട് വി ടി ബൽറാം

എന്തൊരു നടനാണ്, അദ്ദേഹത്തിന് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയൂ; 'തുടരും' ഗംഭീരം : സെൽവരാഘവൻ

പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി; അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി

'കൂടുതൽ സ്ഥാനാർത്ഥികൾ വരുന്നത് മത്സരത്തിന് ആവേശം നൽകും, ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്'; എം സ്വരാജ്

ട്രോളുകൾ എനിക്ക് വിഷയമല്ല, പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്; ദേഹത്ത് അടിക്കാറില്ല മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളത് ; രേണു സുധി

'ഹാപ്പി ബെര്‍ത്ത് ഡേ സുചി', ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍; ആശംസയുമായി ആരാധകരും

ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാം, ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി; ഉത്തരവ് ജസ്റ്റിസ് എംബി സ്‌നേഹലതയുടേത്

'പൊതുജനാരോഗ്യം കണക്കിലെടുക്കാം, നിയന്ത്രണം തുടരാം'; പണം വച്ചുള്ള ഓൺലൈൻ ഗെയിമിനുള്ള പാതിരാനിയന്ത്രണം ശരിവച്ച് മദ്രാസ് ഹൈക്കോടതി