സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ്; ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റേത് ഏറ്റവും മോശം പ്രവര്‍ത്തനമാണെന്ന് ചീഫ് സെക്രട്ടറി. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, അച്ചടക്ക നടപടികള്‍, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം, കോടതിയിലെ കേസുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നതെന്നാണ് വിമര്‍ശനം.

ആരോഗ്യവകുപ്പില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാനതലയോഗത്തിലാണ് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. 700ല്‍ അധികം കേസുകളാണ് വകുപ്പുമായ് ബന്ധപ്പെട്ട് നിലവിലുള്ളത്. ഇതിനെല്ലാം കോടതിയില്‍ ചീഫ് സെക്രട്ടറിയും മറുപടി നല്‍കണം. ഇതേ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി യോഗത്തില്‍ അതൃപ്തി അറിയിച്ചത്.

വിമര്‍ശനം ഉന്നയിച്ച വിഷയങ്ങളില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് യോഗത്തിലെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വകുപ്പ് മേധാവിമാര്‍ക്കും വകുപ്പ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തയച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ