തലയ്ക്ക് മുകളിലിരുന്ന് എ.ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ 'പെറ്റി'യടിച്ച് പണം പിടിച്ചെടുക്കില്ല; പണിയെടുക്കല്‍ നാലിലൊന്നായി കുറഞ്ഞു; ഇതാണ് കാരണം

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ ജോലി നാലിലൊന്നായി കുറഞ്ഞു. കഴിഞ്ഞ് ജൂണ്‍ അഞ്ചിന് സംസ്ഥാനത്താകെ പ്രവര്‍ത്തനം ആരംഭിച്ചത് 726 ക്യാമറകളാണ്.

എന്നാല്‍, ഇപ്പോള്‍100 കുറ്റം കണ്ടെത്തുമ്പോള്‍ 10 മുതല്‍ 25 വരെ എണ്ണത്തില്‍ മാത്രമെ പിഴ ചുമത്തുന്നുള്ളൂ പിഴ രേഖപ്പെടുത്തേണ്ടതും ആര്‍.സി ഉടമയ്ക്ക് അയക്കേണ്ടതും കെല്‍ട്രോണ്‍ ജീവനക്കാരാണ്. പദ്ധതി നടപ്പിലാക്കുന്നതിനു കെല്‍ട്രോണ്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരില്‍ ഭൂരിഭാഗം പേരേയും പിന്‍വലിച്ചുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാറിലും ഉപ കരാറിലും ഉള്‍പ്പെടെ നിരവധി അഴിമതി ആരോപണം എഐ ക്യാമറ പദ്ധതിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതോടെ പദ്ധതിയുടെ താളം തെറ്റി. കേസ് ഇപ്പോളും ഹൈക്കോടതിയിലാണ്.

പദ്ധതിയുടെ ആദ്യ ഗഡുവായ 11.79 കോടി രൂപ കെല്‍ട്രോണിനു നല്‍കാന്‍ നവംബര്‍ 18ന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും തുക ലഭിക്കാന്‍ വൈകി. രണ്ടാം ഗഡു നല്‍കാനും കോടതി അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല. അടുത്ത ഗഡു കൂടി വേണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ഹര്‍ജിക്കാരായ വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ എതിര്‍ത്തിരുന്നു. ഇതോടെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റി.

232 കോടി രൂപ മുടക്കി പലയിടത്തം സ്ഥാപിച്ച ക്യാമറകള്‍ ഇതിനകം കേടായിട്ടുണ്ട്. എന്നാല്‍, കേടായ ക്യാമറകള്‍ നന്നാക്കിയിട്ടില്ലെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. മൂന്നു മാസത്തിലൊരിക്കല്‍ കെല്‍ട്രോണിന് നല്‍കേണ്ട് 11.79 കോടി രൂപയാണ്.

ഇതു നല്‍കാതായതോടെ പണമില്ലാത്തിനാല്‍ ചെല്ലാന്‍ അയയ്ക്കുന്നത് കുറച്ചു. മുന്‍പ് 33,000 ചെല്ലാനുകള്‍ അയച്ചിരുന്നപ്പോള്‍ ഇപ്പോള്‍ 10,000ല്‍ താഴെയാണ് അയക്കുന്നത്. ജീവനക്കാരെയും കെല്‍ട്രോണ്‍ കുറച്ചതാണ് പ്രധാനമായും പദ്ധതിയെ താളം തെറ്റിച്ചിരിക്കുന്നത്.

Latest Stories

'മിൽമ'യെ അനുകരിച്ച് 'മിൽന'യുടെ വിൽപ്പന; കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

'സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചു'; വിശദീകരണവുമായി എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍