തലയ്ക്ക് മുകളിലിരുന്ന് എ.ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ 'പെറ്റി'യടിച്ച് പണം പിടിച്ചെടുക്കില്ല; പണിയെടുക്കല്‍ നാലിലൊന്നായി കുറഞ്ഞു; ഇതാണ് കാരണം

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ ജോലി നാലിലൊന്നായി കുറഞ്ഞു. കഴിഞ്ഞ് ജൂണ്‍ അഞ്ചിന് സംസ്ഥാനത്താകെ പ്രവര്‍ത്തനം ആരംഭിച്ചത് 726 ക്യാമറകളാണ്.

എന്നാല്‍, ഇപ്പോള്‍100 കുറ്റം കണ്ടെത്തുമ്പോള്‍ 10 മുതല്‍ 25 വരെ എണ്ണത്തില്‍ മാത്രമെ പിഴ ചുമത്തുന്നുള്ളൂ പിഴ രേഖപ്പെടുത്തേണ്ടതും ആര്‍.സി ഉടമയ്ക്ക് അയക്കേണ്ടതും കെല്‍ട്രോണ്‍ ജീവനക്കാരാണ്. പദ്ധതി നടപ്പിലാക്കുന്നതിനു കെല്‍ട്രോണ്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരില്‍ ഭൂരിഭാഗം പേരേയും പിന്‍വലിച്ചുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാറിലും ഉപ കരാറിലും ഉള്‍പ്പെടെ നിരവധി അഴിമതി ആരോപണം എഐ ക്യാമറ പദ്ധതിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതോടെ പദ്ധതിയുടെ താളം തെറ്റി. കേസ് ഇപ്പോളും ഹൈക്കോടതിയിലാണ്.

പദ്ധതിയുടെ ആദ്യ ഗഡുവായ 11.79 കോടി രൂപ കെല്‍ട്രോണിനു നല്‍കാന്‍ നവംബര്‍ 18ന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും തുക ലഭിക്കാന്‍ വൈകി. രണ്ടാം ഗഡു നല്‍കാനും കോടതി അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല. അടുത്ത ഗഡു കൂടി വേണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ഹര്‍ജിക്കാരായ വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ എതിര്‍ത്തിരുന്നു. ഇതോടെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റി.

232 കോടി രൂപ മുടക്കി പലയിടത്തം സ്ഥാപിച്ച ക്യാമറകള്‍ ഇതിനകം കേടായിട്ടുണ്ട്. എന്നാല്‍, കേടായ ക്യാമറകള്‍ നന്നാക്കിയിട്ടില്ലെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. മൂന്നു മാസത്തിലൊരിക്കല്‍ കെല്‍ട്രോണിന് നല്‍കേണ്ട് 11.79 കോടി രൂപയാണ്.

ഇതു നല്‍കാതായതോടെ പണമില്ലാത്തിനാല്‍ ചെല്ലാന്‍ അയയ്ക്കുന്നത് കുറച്ചു. മുന്‍പ് 33,000 ചെല്ലാനുകള്‍ അയച്ചിരുന്നപ്പോള്‍ ഇപ്പോള്‍ 10,000ല്‍ താഴെയാണ് അയക്കുന്നത്. ജീവനക്കാരെയും കെല്‍ട്രോണ്‍ കുറച്ചതാണ് പ്രധാനമായും പദ്ധതിയെ താളം തെറ്റിച്ചിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ