തലയ്ക്ക് മുകളിലിരുന്ന് എ.ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ 'പെറ്റി'യടിച്ച് പണം പിടിച്ചെടുക്കില്ല; പണിയെടുക്കല്‍ നാലിലൊന്നായി കുറഞ്ഞു; ഇതാണ് കാരണം

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ ജോലി നാലിലൊന്നായി കുറഞ്ഞു. കഴിഞ്ഞ് ജൂണ്‍ അഞ്ചിന് സംസ്ഥാനത്താകെ പ്രവര്‍ത്തനം ആരംഭിച്ചത് 726 ക്യാമറകളാണ്.

എന്നാല്‍, ഇപ്പോള്‍100 കുറ്റം കണ്ടെത്തുമ്പോള്‍ 10 മുതല്‍ 25 വരെ എണ്ണത്തില്‍ മാത്രമെ പിഴ ചുമത്തുന്നുള്ളൂ പിഴ രേഖപ്പെടുത്തേണ്ടതും ആര്‍.സി ഉടമയ്ക്ക് അയക്കേണ്ടതും കെല്‍ട്രോണ്‍ ജീവനക്കാരാണ്. പദ്ധതി നടപ്പിലാക്കുന്നതിനു കെല്‍ട്രോണ്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരില്‍ ഭൂരിഭാഗം പേരേയും പിന്‍വലിച്ചുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാറിലും ഉപ കരാറിലും ഉള്‍പ്പെടെ നിരവധി അഴിമതി ആരോപണം എഐ ക്യാമറ പദ്ധതിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതോടെ പദ്ധതിയുടെ താളം തെറ്റി. കേസ് ഇപ്പോളും ഹൈക്കോടതിയിലാണ്.

പദ്ധതിയുടെ ആദ്യ ഗഡുവായ 11.79 കോടി രൂപ കെല്‍ട്രോണിനു നല്‍കാന്‍ നവംബര്‍ 18ന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും തുക ലഭിക്കാന്‍ വൈകി. രണ്ടാം ഗഡു നല്‍കാനും കോടതി അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല. അടുത്ത ഗഡു കൂടി വേണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ഹര്‍ജിക്കാരായ വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ എതിര്‍ത്തിരുന്നു. ഇതോടെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റി.

232 കോടി രൂപ മുടക്കി പലയിടത്തം സ്ഥാപിച്ച ക്യാമറകള്‍ ഇതിനകം കേടായിട്ടുണ്ട്. എന്നാല്‍, കേടായ ക്യാമറകള്‍ നന്നാക്കിയിട്ടില്ലെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. മൂന്നു മാസത്തിലൊരിക്കല്‍ കെല്‍ട്രോണിന് നല്‍കേണ്ട് 11.79 കോടി രൂപയാണ്.

ഇതു നല്‍കാതായതോടെ പണമില്ലാത്തിനാല്‍ ചെല്ലാന്‍ അയയ്ക്കുന്നത് കുറച്ചു. മുന്‍പ് 33,000 ചെല്ലാനുകള്‍ അയച്ചിരുന്നപ്പോള്‍ ഇപ്പോള്‍ 10,000ല്‍ താഴെയാണ് അയക്കുന്നത്. ജീവനക്കാരെയും കെല്‍ട്രോണ്‍ കുറച്ചതാണ് പ്രധാനമായും പദ്ധതിയെ താളം തെറ്റിച്ചിരിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം