തലയ്ക്ക് മുകളിലിരുന്ന് എ.ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ 'പെറ്റി'യടിച്ച് പണം പിടിച്ചെടുക്കില്ല; പണിയെടുക്കല്‍ നാലിലൊന്നായി കുറഞ്ഞു; ഇതാണ് കാരണം

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ ജോലി നാലിലൊന്നായി കുറഞ്ഞു. കഴിഞ്ഞ് ജൂണ്‍ അഞ്ചിന് സംസ്ഥാനത്താകെ പ്രവര്‍ത്തനം ആരംഭിച്ചത് 726 ക്യാമറകളാണ്.

എന്നാല്‍, ഇപ്പോള്‍100 കുറ്റം കണ്ടെത്തുമ്പോള്‍ 10 മുതല്‍ 25 വരെ എണ്ണത്തില്‍ മാത്രമെ പിഴ ചുമത്തുന്നുള്ളൂ പിഴ രേഖപ്പെടുത്തേണ്ടതും ആര്‍.സി ഉടമയ്ക്ക് അയക്കേണ്ടതും കെല്‍ട്രോണ്‍ ജീവനക്കാരാണ്. പദ്ധതി നടപ്പിലാക്കുന്നതിനു കെല്‍ട്രോണ്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരില്‍ ഭൂരിഭാഗം പേരേയും പിന്‍വലിച്ചുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാറിലും ഉപ കരാറിലും ഉള്‍പ്പെടെ നിരവധി അഴിമതി ആരോപണം എഐ ക്യാമറ പദ്ധതിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതോടെ പദ്ധതിയുടെ താളം തെറ്റി. കേസ് ഇപ്പോളും ഹൈക്കോടതിയിലാണ്.

പദ്ധതിയുടെ ആദ്യ ഗഡുവായ 11.79 കോടി രൂപ കെല്‍ട്രോണിനു നല്‍കാന്‍ നവംബര്‍ 18ന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും തുക ലഭിക്കാന്‍ വൈകി. രണ്ടാം ഗഡു നല്‍കാനും കോടതി അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല. അടുത്ത ഗഡു കൂടി വേണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ഹര്‍ജിക്കാരായ വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ എതിര്‍ത്തിരുന്നു. ഇതോടെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റി.

232 കോടി രൂപ മുടക്കി പലയിടത്തം സ്ഥാപിച്ച ക്യാമറകള്‍ ഇതിനകം കേടായിട്ടുണ്ട്. എന്നാല്‍, കേടായ ക്യാമറകള്‍ നന്നാക്കിയിട്ടില്ലെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. മൂന്നു മാസത്തിലൊരിക്കല്‍ കെല്‍ട്രോണിന് നല്‍കേണ്ട് 11.79 കോടി രൂപയാണ്.

ഇതു നല്‍കാതായതോടെ പണമില്ലാത്തിനാല്‍ ചെല്ലാന്‍ അയയ്ക്കുന്നത് കുറച്ചു. മുന്‍പ് 33,000 ചെല്ലാനുകള്‍ അയച്ചിരുന്നപ്പോള്‍ ഇപ്പോള്‍ 10,000ല്‍ താഴെയാണ് അയക്കുന്നത്. ജീവനക്കാരെയും കെല്‍ട്രോണ്‍ കുറച്ചതാണ് പ്രധാനമായും പദ്ധതിയെ താളം തെറ്റിച്ചിരിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം