തകര്‍ന്ന ശൂന്യമായ തലകളും, തോലുമാത്രമായി ഒഴുകിയെത്തിയ മൃതദേഹങ്ങളും; മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

വയനാട് ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 319 ആയി. ദുരന്ത മുഖത്ത് നിന്നും ചാലിയാറില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അവയവങ്ങള്‍ മാത്രമായി ചാലിയാറില്‍ ഒഴുകിയെത്തിയതും പാറകള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെയും അവസ്ഥ ദുരന്തത്തിന്റെ ഭീകരത വിളിച്ചോതുന്നുണ്ട്.

വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിഭാഗം മേധാവി ഡോ ഹിതേഷ് ശങ്കര്‍ മാതൃഭൂമിയോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നുണ്ട്. ചാലിയാറില്‍ ഒഴുകിയെത്തിയ 144 മൃതദേഹങ്ങള്‍ ഹിതേഷ് ശങ്കറും സംഘവുമാണ്.

പൂര്‍ണമായ ശരീരത്തോടെ ലഭിച്ചത് ആകെ പത്ത് മൃതദേഹങ്ങള്‍ മാത്രമാണെന്ന് ഹിതേഷ് പറയുന്നു. ലഭിച്ചതില്‍ അധികവും തലയില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമായിരുന്നു. ലഭിച്ച മൃതദേഹങ്ങളില്‍ ഏറെയും തല തകര്‍ന്ന നിലയിലായിരുന്നു. പൊട്ടിത്തകര്‍ന്ന തലകള്‍ ശൂന്യമായിരുന്നെന്നും ഹിതേഷ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

പാറക്കെട്ടുകളില്‍ കുരുങ്ങി കൈകാലുകള്‍ മാത്രം വേര്‍പെട്ട ശരീരങ്ങളും എല്ലും മാംസപേശികളും വേര്‍പെട്ട ശേഷം തോലുമാത്രമായി കണ്ടെത്തിയ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിന് എത്തിയെന്നും ഹിതേഷ് ശങ്കര്‍ ഓര്‍മ്മിക്കുന്നു. ലഭിച്ച മൃതദേഹങ്ങളുടെ വയറ്റിലും ശ്വാസകേശത്തില്‍ നിന്നും ചെളി കണ്ടെത്തിയെന്നും ഡോക്ടര്‍ വ്യക്തമാക്കി.

മൃതദേഹങ്ങള്‍ പലതും തിരിച്ചറിഞ്ഞത് അവയവങ്ങളില്‍ പതിച്ച ടാറ്റൂ കണ്ടും പല്ലുകളിലെ ക്ലിപ്പ് തിരിച്ചറിഞ്ഞുമാണ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. ഡിഎന്‍എ ലഭിച്ച മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം