തകര്‍ന്ന ശൂന്യമായ തലകളും, തോലുമാത്രമായി ഒഴുകിയെത്തിയ മൃതദേഹങ്ങളും; മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

വയനാട് ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 319 ആയി. ദുരന്ത മുഖത്ത് നിന്നും ചാലിയാറില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അവയവങ്ങള്‍ മാത്രമായി ചാലിയാറില്‍ ഒഴുകിയെത്തിയതും പാറകള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെയും അവസ്ഥ ദുരന്തത്തിന്റെ ഭീകരത വിളിച്ചോതുന്നുണ്ട്.

വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിഭാഗം മേധാവി ഡോ ഹിതേഷ് ശങ്കര്‍ മാതൃഭൂമിയോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നുണ്ട്. ചാലിയാറില്‍ ഒഴുകിയെത്തിയ 144 മൃതദേഹങ്ങള്‍ ഹിതേഷ് ശങ്കറും സംഘവുമാണ്.

പൂര്‍ണമായ ശരീരത്തോടെ ലഭിച്ചത് ആകെ പത്ത് മൃതദേഹങ്ങള്‍ മാത്രമാണെന്ന് ഹിതേഷ് പറയുന്നു. ലഭിച്ചതില്‍ അധികവും തലയില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമായിരുന്നു. ലഭിച്ച മൃതദേഹങ്ങളില്‍ ഏറെയും തല തകര്‍ന്ന നിലയിലായിരുന്നു. പൊട്ടിത്തകര്‍ന്ന തലകള്‍ ശൂന്യമായിരുന്നെന്നും ഹിതേഷ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

പാറക്കെട്ടുകളില്‍ കുരുങ്ങി കൈകാലുകള്‍ മാത്രം വേര്‍പെട്ട ശരീരങ്ങളും എല്ലും മാംസപേശികളും വേര്‍പെട്ട ശേഷം തോലുമാത്രമായി കണ്ടെത്തിയ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിന് എത്തിയെന്നും ഹിതേഷ് ശങ്കര്‍ ഓര്‍മ്മിക്കുന്നു. ലഭിച്ച മൃതദേഹങ്ങളുടെ വയറ്റിലും ശ്വാസകേശത്തില്‍ നിന്നും ചെളി കണ്ടെത്തിയെന്നും ഡോക്ടര്‍ വ്യക്തമാക്കി.

മൃതദേഹങ്ങള്‍ പലതും തിരിച്ചറിഞ്ഞത് അവയവങ്ങളില്‍ പതിച്ച ടാറ്റൂ കണ്ടും പല്ലുകളിലെ ക്ലിപ്പ് തിരിച്ചറിഞ്ഞുമാണ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. ഡിഎന്‍എ ലഭിച്ച മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി