പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി

പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി. നേരത്തെ പുലി പ്രസവിച്ച് കിടന്ന അടച്ചിട്ട വീടിന് സമീപമുള്ള ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. ഇവിടെയുള്ള ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാായ ഗോപിയാണ് പുലിയെ കണ്ടത്. ഇതിനടുത്ത് നിന്നും നായകളുടെ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. നിലവില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്. പുലി നായയെ വേട്ടയാടുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പുലിയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഉമ്മിനിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ പുലി പ്രസവിച്ച് കിടന്നതായി കണ്ടെത്തിയത്. 10 ദിവസം മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മപ്പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചെങ്കിലും അതില്‍ വീഴാതെ ഒരു കുഞ്ഞിനെ വന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു.

രണ്ടാമത്തെ കുഞ്ഞിനെ തേടി വരുമെന്ന് കരുതി കൂട് സ്ഥാപിച്ച് കാത്തിരുന്നെങ്കിലും പുലി എത്തിയില്ല. തുടര്‍ന്ന് കുഞ്ഞിനെ അകമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുറച്ച് നാള്‍ പരിപാലിച്ച ശേഷം വീണ്ടും തിരികെ കാട്ടിലേക്ക് അയക്കാനാണ് തീരുമാനം. അമ്മപ്പുലി ഇനി തിരികെ വരില്ലെന്ന് നിഗമനത്തില്‍ കൂടുകള്‍ അടക്കം മാറ്റാന്‍ തീരുമാനിച്ചിരിക്കെയാണ് വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...