പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി

പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി. നേരത്തെ പുലി പ്രസവിച്ച് കിടന്ന അടച്ചിട്ട വീടിന് സമീപമുള്ള ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. ഇവിടെയുള്ള ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാായ ഗോപിയാണ് പുലിയെ കണ്ടത്. ഇതിനടുത്ത് നിന്നും നായകളുടെ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. നിലവില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്. പുലി നായയെ വേട്ടയാടുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പുലിയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഉമ്മിനിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ പുലി പ്രസവിച്ച് കിടന്നതായി കണ്ടെത്തിയത്. 10 ദിവസം മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മപ്പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചെങ്കിലും അതില്‍ വീഴാതെ ഒരു കുഞ്ഞിനെ വന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു.

രണ്ടാമത്തെ കുഞ്ഞിനെ തേടി വരുമെന്ന് കരുതി കൂട് സ്ഥാപിച്ച് കാത്തിരുന്നെങ്കിലും പുലി എത്തിയില്ല. തുടര്‍ന്ന് കുഞ്ഞിനെ അകമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുറച്ച് നാള്‍ പരിപാലിച്ച ശേഷം വീണ്ടും തിരികെ കാട്ടിലേക്ക് അയക്കാനാണ് തീരുമാനം. അമ്മപ്പുലി ഇനി തിരികെ വരില്ലെന്ന് നിഗമനത്തില്‍ കൂടുകള്‍ അടക്കം മാറ്റാന്‍ തീരുമാനിച്ചിരിക്കെയാണ് വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക