സെക്രട്ടേറിയറ്റില്‍ 176 പേര്‍ ഒപ്പിട്ടു, 30 പേര്‍ ജോലിവചെയ്യുന്നു; ഡയസ്‌നോണ്‍ വകവെയ്ക്കാതെ സര്‍വീസ് സംഘടനകള്‍

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം ഹാജര്‍ വര്‍ദ്ധിച്ച് സെക്രട്ടറിയേറ്റ്. 176 പേരാണ് രണ്ടാം ദിനം ജോലിക്കെത്തിയത്. 176 പേര്‍ എത്തിയെങ്കിലും 30 പേരൊഴികെ മറ്റുള്ളവര്‍ ഒപ്പിട്ട് പോകുകയായിരുന്നു. ആദ്യദിനം 32 പേര്‍ മാത്രമായിരുന്നു ഹാജരായത്. 4826 പേരാണ് സെക്രട്ടറിയേറ്റില്‍ ആകെ ജോലിക്കാര്‍.

പണിമുടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെ തള്ളുകയാണ് സംസ്ഥാനത്തെ ഇടത് വലത് യൂണിയനുകള്‍. കഴിഞ്ഞ ദിവസം ഹൈക്കോടതി കടുംപിടുത്തം നടത്തിയതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഡയസ്‌നോണ്‍ വകവെക്കാതെ ജീവനക്കാര്‍ പണിമുടക്കിനോട് സഹകരിക്കുകയാണ്.

സെക്രട്ടറിയേറ്റിന് പുറമേ ജില്ലാ കളക്ട്രേറ്റുകളിലും ഹാജര്‍ നില കുറവാണ്. തിരുവനന്തപുരത്ത് വികാസ് ഭവനിലടക്കം ജീവനക്കാരില്‍ ചിലര്‍ എത്തിയെങ്കിലും സമരാനുകൂലികള്‍ ഇവരെ തടയുകയായിരുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല