ഒടുവിൽ മുട്ടുമടക്കി ഗവർണർ; രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രവും നിലവിളക്കും ഒഴിവാക്കും

പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട ഭാരതാ മാത വിവാദത്തിനും രാഷ്ട്രീയ വിമർശനങ്ങൾക്കും ഒടുവിൽ സർക്കാരിനോട് അയഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനാമായി. ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്‌ഭവൻ അറിയിച്ചതായാണ് വിവരം.

സത്യപ്രതിജ്‌ഞ, കേരളശ്രീ പുരസ്‌കാരദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽ നിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്. അതേസമയം, രാജ്‌ഭവൻ്റെ ചടങ്ങുകളിൽ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ വച്ച് നടത്താനിരുന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരത് മാതാവിന്റെ ചിത്രത്തിന് മുന്നിൽ തിരിതെളിയിക്കണെമന്ന ആവശ്യം കൃഷിമന്ത്രി തള്ളിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പരിപാടി മന്ത്രി ബഹിഷ്‌കരിച്ചിരുന്നു.

രാജ് ഭവനിൽ നടത്താനിരുന്ന പരിപാടി‌കൾ ഒഴിവാക്കി പരിസ്ഥിതിദിനാഘോഷം സെക്രട്ടറിയേറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഔ​ദ്യോ​ഗിക പരിപാടികളിൽ ആർഎസ്എസ് രാഷ്ട്രീയം ഒളിച്ചു കടത്താനുള്ള നീക്കത്തെ കൃഷി മന്ത്രി പി പ്രസാദ് വിമർശിക്കുകയും ചെയ്തു. ഗവർണറുടെ നിലപാടിനെതിരെ സിപിഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.

നിലപാടിൽ നിന്ന് മാറില്ല എന്നായിരുന്നു ​ഗവർണറുടെ ആദ്യ നിലപാട്. എന്നാൽ കാവിക്കൊടിയേന്തിയ ഭാരത മാതാവിൻ്റെ ചിത്രവും അതിനു മുന്നിൽ വിളക്കു കൊളുത്തുന്നതും മറ്റും സ്വീകാര്യമല്ലെന്ന കാര്യം സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സർക്കാരുമായി ഉടക്കാനില്ലെന്ന് നിഗമനത്തിലേക്ക് രാജ്‌ഭവൻ എത്തിയത്‌.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ