യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചെടുക്കുമെന്ന പ്രചാരണം നുണ: രമേശ് ചെന്നിത്തല

യു.ഡി.എഫ് സർക്കാർ 2021-ല്‍ അധികാരത്തിൽ വരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയില്‍ ഇടതു സര്‍വീസ് സംഘടനകള്‍ നുണ പ്രചാരണം നടത്തുന്നതായി രമേശ് ചെന്നിത്തല. ഇത് അസംബന്ധമാണെന്നും നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുക്കുന്നതിന് യു.ഡി.എഫ് എന്നും എതിരാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇടതുമുന്നണി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കുന്നതിന് ഓര്‍ഡിന്‍സ് ഇറക്കിയപ്പോള്‍ അതിനെതിരെ നിശിതമായി പോരാടിയത് യു.ഡി.എഫ് ആണ്. സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ടിലായപ്പോള്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം തട്ടിപ്പറിക്കാതെ ജീവനക്കാര്‍ സ്വമേധയാ നല്‍കുന്ന അവര്‍ക്ക് ഇഷ്ടമുള്ള ധനസഹായം സ്വീകരിക്കണമെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്.

ഇടതുസര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുത്തപ്പോള്‍ ഇടതു സംഘടനകള്‍ അതിന് ഒത്താശ ചെയ്യുകയും വഴങ്ങാത്ത സ്വന്തം അണികളെ പോലും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. ജീവനക്കാരുടെ ആ രോഷത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇടതുസംഘടനകള്‍ ഇപ്പോള്‍ ഇല്ലാക്കഥയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

2021ല്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇടതു സര്‍വീസ് സംഘടനകള്‍ നുണ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് അസംബന്ധമാണ്.
നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുക്കുന്നതിന് യു.ഡി.എഫ് എന്നും എതിരാണ്. ഇടതു മുന്നണി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കുന്നതിന് ഓര്‍ഡിന്‍സ് ഇറക്കിയപ്പോള്‍ അതിനെതിരെ നിശിതമായി പോരാടിയത് യു.ഡി.എഫ് ആണ്. യു.ഡി.എഫ് അനുകൂല സംഘടനകളാണ് അതിനെതിരെ കോടതിയില്‍ പോയത്. ആദ്യം പ്രളയവും പിന്നീട് കോവിഡും കാരണം സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ടിലായപ്പോള്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം തട്ടിപ്പറിക്കാതെ ജീവനക്കാര്‍ സ്വമേധയാ നല്‍കുന്ന അവര്‍ക്ക് ഇഷ്ടമുള്ള ധനസഹായം സ്വീകരക്കണമെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. അതാണ് യു.ഡി.എഫിന്റെ പ്രഖ്യാപിത നയം. മാതൃഭൂമിയില്‍ ഞാനെഴുതിയ ലേഖനത്തിലും ആ പ്രഖ്യാപിത നയം തന്നെയാണ് ആവര്‍ത്തിച്ചത്.

ജീവനക്കാര്‍ സ്വമേധയാ സംഭാവന നല്‍കിയാല്‍ അത് നന്നായിരിക്കും എന്നേ പറഞ്ഞിട്ടുള്ളൂ. അത് വളച്ചൊടിച്ച് ജീവക്കാരുടെ കയ്യില്‍ നിന്ന് ശമ്പളം പിടിച്ചെടുക്കമെന്ന മട്ടില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് നടത്തുന്ന നുണപ്രചാരണം ജീവനക്കാര്‍ തിരിച്ചറിയും. ഇടതു സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുത്തപ്പോള്‍ ഇടതു സംഘടനകള്‍ അതിന് ഒത്താശ ചെയ്യുകയും വഴങ്ങാത്ത സ്വന്തം അണികളെപ്പോലും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. ജീവനക്കാരുടെ ആ രോഷത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇടതു സംഘടനകള്‍ ഇപ്പോള്‍ ഇല്ലാക്കഥയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

സാലറി കട്ടിന് പുറമെ ജീവനക്കാരുടെ നാല് ഗഡു ഡി.എ കുടിശിക നിഷേധിക്കുകയും, രണ്ടു വര്‍ഷത്തെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിക്കുകയും, ശമ്പള പരിഷ്‌ക്കരണം അനന്തമായി നീട്ടിക്കൊണ്ടു പോവുകയും ചെയ്തപ്പോഴൊക്കെ അതിന് പിന്തുണ നല്‍കിയ ഇടതു സംഘടനകളാണ് ഇപ്പോള്‍ ഇല്ലാത്ത കാര്യം പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പ് നല്‍കുന്നു.

സ്വര്‍ണ്ണക്കടത്തും അഴിമതികളും ഒന്നൊന്നായി പുറത്തു വന്നതോടെ മുഖം നഷ്ടപ്പെട്ട ഇടതു മുന്നണിയും ഇടതു സംഘടനകളും ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് വ്യക്തിപരമായി എന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചു വരികയാണ്. അതിന്റെ ഭാഗമാണ് ഈ പ്രചരണവും. പ്രബുദ്ധരായ ജീവനക്കാര്‍ അത് തിരിച്ചറിയും എന്ന് എനിക്ക് ഉറപ്പുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി