ഗവര്‍ണറുടെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്തി പൊലീസ്; പുതിയ റൂട്ട് പ്രതിഷേധം കണക്കിലെടുത്ത്

തലസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്ത് ഗവര്‍ണറുടെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്തി പൊലീസ്. സാധാരണയായി വെള്ളയമ്പലം-പാളയം വഴിയാണ് ഗവര്‍ണര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇത്തവണ രാജ്ഭവനില്‍ നിന്നും കുറവന്‍കോണം-കുമാരപുരം വഴിയാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത്.

ഗവര്‍ണറുടെ പതിവ് വഴിയായ പാളയം-ജനറല്‍ ആശുപത്രി റോഡില്‍ ഇന്നും എസ്എഫ്‌ഐ പ്രതിഷേധവുമായി എത്തിയിരുന്നു. ഫിയര്‍ലെസ് 53 എന്ന ബാനറുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ദിവസവും ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ച് എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു.

ഗവര്‍ണര്‍ വിമാനത്താവളത്തില്‍ നിന്നും രാജ്ഭവനിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം ഉണ്ടായത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തോടെയാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച നാല് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്