'ഡാഷ് മോനെ' പ്രയോഗം കേരളത്തിന് മൊത്തം അപമാനം; മറ്റൊരു സിനിമാഡയലോഗ് ഉപയോഗിക്കാമായിരുന്നു; വിവേകപൂർണമായ പെരുമാറ്റമാണ് ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് : കെ. മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ എന്ന പ്രയോഗം കേരളത്തിന് മൊത്തം അപമാനമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രേവന്ത് റെഡ്ഡി ഒരു മലയാള സിനിമയിലെ ഡയലോഗ് ‘പോ മോനെ ദിനേശാ’ എന്നതിന് പകരമായി ‘പോ മോനെ വിജയാ’ എന്ന് തമാശ രൂപത്തിൽ ഉപയോഗിച്ചതിന് മറുപടിയായി മുഖ്യമന്ത്രിക്ക് മറ്റൊരു സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ച് മറുപടി പറയാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അത്തരത്തിലൊരു രാഷ്ട്രീയ മറുപടി നൽകിയിരുന്നെങ്കിൽ ആരും വിമർശിക്കില്ലായിരുന്നുവെന്നും, എന്നാൽ മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവേകപൂർണമായ പെരുമാറ്റമാണ് ഒരു ഭരണാധികാരിയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും അത്തരം വാക്കുകൾ ഒഴിവാക്കണമായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

എല്ലാ തിരഞ്ഞെടുപ്പുകളിലും അടിയൊഴുക്കുകൾ ഉണ്ടാകാറുണ്ടെന്നും അടിയൊഴുക്കുകൾ വന്നാലും പിടിച്ചുനിൽക്കാനുള്ള ശേഷി വേണമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം-ബിജെപി മത്സരമെന്ന പ്രചാരണം വെറുമൊരു തമാശ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കാർ പോലും ഇത് കേട്ട് ഞെട്ടും. ഏപ്രിൽ ഒന്നിനായിരുന്നെങ്കിൽ ഈ തമാശ ആസ്വദിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ശരണ്യയുടെ അതിജീവന കഥ വ്യാജമെന്ന് ബിജെപി; പൊലീസില്‍ പരാതി

'വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം'; സംവിധായകൻ രഞ്ജിത്ത് കോടതിയിൽ

ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍.സി.ഡി ഇഷ്യു ഏപ്രില്‍ 10-ന് ആരംഭിക്കുന്നു; യഥാര്‍ത്ഥ ആദായം 12.25% വരെ

സർക്കാരിന് പ്രധാന്യം കരിമണലിൽ; പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വിഡിയോ; കേസെടുത്ത് സൈബര്‍ പൊലീസ്

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി എം. ബി. രാജേഷ്

'യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണേ'; കടകളില്‍ കയറിയും മലയാളത്തില്‍ വോട്ട് ചോദിച്ചും പ്രിയങ്ക ഗാന്ധി

നേരിട്ട മൂന്നു താരങ്ങളുടെയും ആദ്യ പന്ത് സിക്സ്; ബുംറയെയും ബോൾട്ടിനെയും താക്കൂറിനെയും എയറിൽ കേറ്റി വൈഭവ്

ബുംറയോ ഏത് ബുംറ, ബുംറയൊക്കെ തീർന്നു; ആദ്യ പന്തിൽ തന്നെ ലോക ഒന്നാം നമ്പർ ബോളറെ തൂക്കി വൈഭവ്

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ