'ഇത്തരം ഉത്തരവുകള്‍ നീതി നിഷേധമാണ്' സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കാന്‍ പാടില്ലെന്ന കോടതി വിധിക്കെതിരെ ജനയുഗം

ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഹൈകോടതി വിധിക്കെതിരെ സി.പി.ഐ മുഖപത്രം ജനയുഗം. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഏകപക്ഷീയവും പണിമുടക്കിന് ആധാരമായ വസ്തുതകളെ ശരിയായ കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ വിസമ്മതിക്കുന്നതുമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഇതുസംബന്ധിച്ചപെറ്റിഷന്‍ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച പ്രകാരം ജീവനക്കാരുടെ അഭിപ്രായം ആരായാന്‍ കോടതി മുതിര്‍ന്നില്ല. ‘നീതിപീഠം കണ്ണടച്ച് ഇരുട്ടാക്കുന്നു’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം.

ഭരണഘടനയുടെ 19-ാം അനുച്ഛേദം അതിന്റെ വിപുലമായ അര്‍ത്ഥത്തില്‍ പണിമുടക്കാനുള്ള ജീവനക്കാരുടെ അവകാശത്തെ അംഗീകരിക്കുന്നുണ്ട്. വിവിധ കേസുകളില്‍ ഹൈക്കോടതികളും സുപ്രീം കോടതി തന്നെയും ആ അവകാശം ശരിവയ്ക്കുന്നു. പണിമുടക്കാനുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശം ഇന്ത്യ ഒപ്പുവച്ചിട്ടുള്ള വിവിധ അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിക്കുന്നുണ്ട്.

മോദി സര്‍ക്കാരിന്റെ ലേബര്‍ കോഡുകളുടെ ഒരു ലക്ഷ്യം പണിമുടക്കുകളും കൂട്ടായ വിലപേശലിനുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കി മൂലധനശക്തികള്‍ക്ക് അധ്വാന ചൂഷണത്തിന് അവസരം ഉറപ്പുവരുത്തുക എന്നതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഭരണകൂടം ഒരുമ്പെട്ടിറങ്ങുമ്പോള്‍ കോടതികള്‍ തന്നെ ബോധപൂര്‍വമോ അല്ലാതെയോ അതിനു കൂട്ടുനില്‍ക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് ജനയുഗം വ്യക്തമാക്കി.

പണിമുടക്കുകള്‍ കൂട്ടായ വിലപേശലിന്റെ അവസാന മാര്‍ഗമാണ്. ഭരണകൂടം അത് നിരന്തരം അവഗണിക്കുന്നു. നിയമാനുസൃതം നോട്ടീസ് നല്‍കിയും പൊതുജനങ്ങള്‍ക്ക് വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയും വിപുലമായ പ്രചാരണങ്ങള്‍ നടത്തിയുമാണ് തൊഴിലാളികളും ജീവനക്കാരും പൊതുപണിമുടക്കിലേക്ക് നീങ്ങിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു.

നീതിപീഠങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ വസ്തുതകളെ സമീപിക്കാനും അംഗീകരിക്കാനും സന്നദ്ധമാവണം. അല്ലാതെയുള്ള ഉത്തരവുകള്‍ നീതിനിഷേധമാണ്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള മുറവിളികള്‍ നീതിപീഠം കേട്ടില്ലെന്ന് നടിക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറഞ്ഞു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ