വാർത്ത ചെറുതായി കൊടുത്തതല്ല, "വലിയ പത്രമായത്" കൊണ്ട് ചെറുതായി തോന്നുന്നതാണ്; മനോരമയെ ട്രോളി എ.എ റഹീം

ചന്ദ്രിക പത്രത്തിലെ പണമിടപാടിന്റെ പേരിൽ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വാർത്ത ഉൾപ്പേജിൽ ഒതുക്കിയ മനോരമക്കെതിരെ പരിഹാസം.

സത്യമായും വാർത്ത ചെറുതായി കൊടുത്തല്ല. “വലിയ പത്രമായത്” കൊണ്ട് ചെറുതായി തോന്നുന്നതാണ് എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പരിഹസിച്ചു.

ഇഡി റെയിഡ് ഉൾപേജിൽ ഒതുക്കിയ മനോരമ എഡിറ്റോറിയലിനെതിരെ നിരവധി പേർ രം​ഗത്തെത്തി. ഹൈദറായിപ്പോയി! ജലീലാണെങ്കിൽ മനോരമ കാണിച്ചു തന്നേനെ എന്ന് മുൻ സബ് ജഡ്ജി എസ് സുദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ നിരവധി പേർ മനോരമയ്ക്കെതിരെ രം​ഗത്തെത്തി.

എസ്. സുദീപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

വെള്ളിത്തിരയിലെ എൻ്റെ അഭിനയജീവിതത്തിന് മൂന്നു പതിറ്റാണ്ടുകൾ തികയുന്നു.
അന്ന് ഞാൻ തിരുവനന്തപുരം ലാ കോളേജിൽ പഠിക്കുകയാണ്.
അന്നത്തെ സായാഹ്നത്തിൽ ഞങ്ങൾ പാളയം വഴി നടക്കുകയാണ്. ജോസ് കെ മാണി യുഡിഎഫിൽ നിന്നിറങ്ങി നടന്നു പോയതുപോലെ യാതൊരു ലക്ഷ്യവുമില്ലാതെ അങ്ങനെ ചുമ്മാ നടക്കുന്നു. എവിടെയെങ്കിലും എന്തെങ്കിലും കണ്ടാൽ അവിടെ കൂടണം, അത്ര തന്നെ.
അങ്ങനെ നടന്ന് യൂണിവേഴ്സിറ്റിയുടെ മുമ്പിലെത്തി. അവിടെ സെനറ്റ് ഹാൾ പരിസരത്ത് മൂവി ക്യാമറയും ആൾക്കൂട്ടവും. ജനം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആണ്. വിജി തമ്പിയാണ് സംവിധായകൻ. മുരളി, ജഗതി ഒക്കെയുണ്ട്.
ആന ഇടഞ്ഞാൽ അതു കാണാനും ഓടിക്കൂടുന്ന മലയാളികളാണല്ലോ ഞങ്ങളും. അങ്ങനെ അവിടെക്കൂടി.
കുഞ്ഞാപ്പ ദൽഹിയിൽ ചെന്ന് ജുദ്ദം കാണുന്ന പോലെ ഞങ്ങൾ അങ്ങനെ വായും പൊളിച്ചു ഷൂട്ടിംഗ് കണ്ടു നിൽക്കുകയാണ്.
കേരള ഹൈക്കോടതിയുടെ വരാന്തയിൽ കൂടി ചുമ്മാ നടന്നു പോകുന്നവനെയൊക്കെ കഴുത്തിനു പിടിച്ച് അകത്തേയ്ക്കിട്ട് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതു പോലെ, പൊടുന്നനെ ഒരു ചേട്ടൻ ഞങ്ങളെയൊക്കെ തള്ളി സെനറ്റ് ഹാളിനകത്തേയ്ക്കു കയറ്റി.
സ്റ്റേജിൽ മുരളി പ്രസംഗിക്കുന്നു. ജഗതി വിയർക്കുന്നു.
ഇടയ്ക്ക് ഒരു ചേട്ടായി വിസിലടിയ്ക്കും. അന്നേരം ഞങ്ങൾ എല്ലാവരും എഴുന്നേറ്റു നിന്ന് കൈയ്യടിക്കണം, സന്ദീപ് വാര്യരുടെ ഇലക്ഷൻ പ്രമോ വീഡിയോയിൽ കൈയ്യടിക്കുന്നതു പോലെ.
അങ്ങനെ പലതവണ വിസിലടിച്ചു, കൈയ്യടിച്ചു.
പുറത്തേക്കിറങ്ങിയപ്പോൾ സുരേഷ് ഗോപിക്ക് തേങ്ങാക്കൊല ബോർഡ് നൽകിയതുപോലെ എനിക്ക് ഒരമ്പതു രൂപാ വിസിലടിച്ചേട്ടൻ കൈയിൽ വച്ചു തന്നു.
ആദ്യ സിനിമാഭിനയത്തിൻ്റെ പ്രതിഫലം!
ഞാൻ പൂജാമുറിയിൽ വിജി തമ്പിയുടെ ഫോട്ടോ തൂക്കിയിടുകയും എന്നും ചന്ദനത്തിരി കത്തിക്കുകയും ചെയ്തു. എൻ്റെ ഗുരുവാണ്. സൂപ്പർ താരമാകുമ്പോൾ ഞാൻ തമ്പി സാറിനെ മറക്കാൻ പാടില്ല.
സിനിമ റിലീസായി. ആദ്യ ദിവസം തന്നെ ഞാൻ എസ് എൽ കോംപ്ലക്സിൽ ഹാജരായി. എന്നെ വെള്ളിത്തിരയിൽ കാണാനായി ആകാംക്ഷാഭരിതനായങ്ങനെ…
സെനറ്റ് ഹാൾ സീനെത്തി…
ഇതാ, നാളെയുടെ സൂപ്പർ താരം വെള്ളിത്തിരയിൽ…
കേരളത്തിൻ്റെ നിയുക്ത മുഖ്യൻ ഇതാ കടന്നു വരുന്നു എന്ന പാലക്കാട്ടെ അനൗൺസ്മെൻ്റ് പോലെ…
സദസിനെ വെള്ളിത്തിരയിൽ കാണിക്കുകയാണ്…
ആ നിമിഷം ഞാൻ ഒന്നു തുമ്മിപ്പോയി!
ലോഡ്ജിൽ അന്നേരം സ്റ്റീഫൻ അവൻ്റെ ഷർട്ട് തപ്പുകയും അതിട്ടോണ്ട് സിനിമയ്ക്കു പോയ എന്നെ തെറിവിളിക്കുകയും ചെയ്തതാണ്. എൻ്റപ്പൻ സദാശിവൻ ചേട്ടനും അന്നേരം തന്നെ തുമ്മിക്കാണണം.
ആ തുമ്മലും എൻ്റെ സീനും ഒന്നിച്ചായിരുന്നു.
അല്ലേലും സ്വന്തം വീട്ടിലേയ്ക്കു കൊണ്ടു പോകുന്ന നാനൂറു കോടി കുഴലിൻ്റെ ഇടയിൽ കഴക്കൂട്ടത്തേയ്ക്കുള്ള പയ്നായിരം കണ്ടുപിടിക്കാൻ ഏതു സുരേന്ദ്രനാണു കഴിയുക! തുമ്മിയില്ലെങ്കിലും എന്നെ കണ്ടുപിടിക്കാൻ കഴിയില്ലെന്ന് ഖേദത്തോടെ ചിന്തിച്ചു.
പിന്നെ എല്ലാ സായാഹ്നങ്ങളിലും ഞാൻ സെനറ്റ് ഹാളിൻ്റെ വാതിൽക്കൽ പോയി കാത്തു നിന്നു. വിജി തമ്പി വരും, എന്നെ വിളിക്കും…
ഇന്നത്തെ മനോരമ കണ്ടപ്പോൾ ഞാനിതൊക്കെ ഓർത്തുപോയി.
1971 ൽ അനുഭവങ്ങൾ പാളിച്ചകളിൽ ആൾക്കൂട്ടത്തിലൊരായി മാത്രം നിന്ന മമ്മൂട്ടിയുടെ വെള്ളിത്തിരയിലെ അഭിനയജീവിതത്തിന് നാളെ അരനൂറ്റാണ്ട് തികയുകയാണെന്ന് മനോരമ!
അതിനു ശേഷം 1980-ൽ മാത്രം മമ്മൂട്ടിക്ക് ശരിക്കും ഒരു റോൾ കിട്ടി ‘വിൽക്കാനുണ്ട് സ്വപ്നങ്ങളി’ൽ, ആയിരത്തിൽ ഒരുവനായല്ലാതെ അഭിനയിച്ചതാണ് തുടക്കമായി കണക്കാക്കേണ്ടതെന്നത് മനോരമയെ സംബന്ധിച്ച് വെറും വാദം മാത്രമാണ്. എന്നിട്ട് ‘കണ്ടുകണ്ട് അമ്പതു വർഷം’ എന്നു തലക്കെട്ടു നിരത്തി സമർത്ഥിച്ച് ഒന്നാം പേജിൽ ഏറ്റവും മുകളിൽ തന്നെ…
ശരിക്കും അമ്പതു വർഷം തികയുന്ന 2030 വരെ കാത്തിരിക്കാനൊന്നും മനോരമയ്ക്ക് ക്ഷമയില്ല.
എങ്ങനെയും വാർത്ത ഉണ്ടാക്കാനുള്ള തത്രപ്പാടാണ്. എന്തും ചെയ്യും.
മമ്മൂട്ടിക്ക മഹാശ്ചര്യം
മനോരമയ്ക്കും കിട്ടണം പണം.
വാർത്തകൾ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്.
അതേ മനോരമയുടെ അകത്ത് ആറാം പേജിൻ്റെ ഒരു മൂലയിൽ ഒരു മൂന്നു വരി വാർത്ത കൂടിയുണ്ട്:
മലപ്പുറത്തെ ഒരു ഹൈദറിൻ്റെ ‘മൊഴി’യെടുക്കാനായി എൻഫോഴ്സ്മെൻ്റ് നോട്ടീസ് കൊടുത്ത വാർത്ത.
കള്ളപ്പണക്കേസിൽ പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നതിനാണ്!
ഹൈദറായിപ്പോയി! ജലീലാണെങ്കിൽ മനോരമ കാണിച്ചു തന്നേനെ!

ഏതായാലും അഭിനയ ജീവിതത്തിൽ മൂന്നു പതിറ്റാണ്ടു തികയ്ക്കുന്ന എന്നെ ഞാൻ കെട്ടിപ്പിടിച്ച്

ഉമ്മ
 

വച്ച് അഭിനന്ദിക്കുന്നു…

എൻ്റെ സൂപ്പർ താരമേ… ഞാനേ…

അതേസമയം ഇ.ഡി റെയ്ഡിന് പിന്നാലെ ലീ​ഗ് നേതൃത്വത്തിനെതിരെ എ.എ റഹീം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ലീഗിനും അതിന്റെ നേതാക്കൾക്കുമെതിരെ എപ്പോഴൊക്കെ ആക്ഷേപം ഉന്നയിക്കപ്പെടുമോ, അപ്പോഴെല്ലാം, മതത്തെ,വിശ്വാസത്തെ മുൻ നിർത്തി അവർ ഇരവാദം ഉയർത്തുമെന്നും റഹീം ആരോപിച്ചു.

ഐസ്ക്രീം പാർലറിലെ പെൺവാണിഭം, പാലാരിവട്ടം, ചന്ദ്രികയിലെ കള്ളപ്പണ ഇടപാട്, ഖത്വയിലെ ഉൾപ്പെടെ ഇരകൾക്കായി പിരിച്ച പണം തിരിമറി നടത്തിയത്, മുതൽ മാറാട് കലാപത്തിൽ ലീഗ് നേതാക്കൾക്കുള്ള ബന്ധം വരെ, എത്ര വലിയ ആരോപണങ്ങൾ എന്നൊക്കെ ഉയർന്നാലും, മുസ്ലിം വേട്ടയെന്ന ഇരവാദം വെച്ച് ലീഗ് പ്രതിരോധം തീർക്കുമെന്നും റഹീം പറഞ്ഞു.

അതേസമയം

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ