വയനാടിന് കൈത്താങ്ങാകാന്‍ കരസേനയ്‌ക്കൊപ്പം നേവിയും വ്യോമസേനയും കൈകോര്‍ക്കുന്നു; വെല്ലുവിളി ഉയര്‍ത്തി മൂടല്‍മഞ്ഞ്; കണ്ണീരോടെ കേരളം

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയ്ക്കും നാവിക സേനയ്ക്കും ഒപ്പം വ്യോമസേനയും കൈകോര്‍ക്കുന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നത് മുണ്ടക്കൈപ്പുഴ വേര്‍പിരിഞ്ഞ് രണ്ടായി ഒഴുകുന്നതാണ്. ഇവിടെ താത്കാലികമായി പാലം നിര്‍മ്മിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സൈന്യത്തിന്റെ നീക്കം.

330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മ്മിക്കാനാണ് സൈന്യത്തിന്റെ നീക്കം. ഇതോടൊപ്പം വ്യോമസേനയുടെ സഹായത്തോടെ ചെറുപാലങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ആലോചനയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്ത് നിന്ന് 2 കോളം കരസേന സംഘങ്ങളെ വയനാട്ടിലേക്ക് എത്തിക്കുന്നതും വ്യോമസേനയുടെ വിമാനത്തിലാണ്.

നേവിയുടെ 50 അംഗ സംഘം വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമാണ് വയനാട്ടിലെത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്.

കരസേനയുടെ 200 അംഗങ്ങള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. കരസേനയ്‌ക്കൊപ്പം നാവികസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ക്കുന്നതും ദുരന്തത്തിന്റെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്.

നിലവില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ മരണസംഖ്യ 84 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്ന കനത്ത മൂടല്‍മഞ്ഞും വെളിച്ചത്തിന്റെ കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ