ആള്‍ ദൈവത്തിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം; ഗംഗേശാനന്ദയ്‌ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കുറ്റപത്രം

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഗംഗേശാനന്ദയ്‌ക്കെതിരെ ആയിരുന്നു ആദ്യ കേസ്.

ഇതില്‍ ഗംഗേശാനന്ദയ്‌ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗത്തിനിടെയാണ് പെണ്‍കുട്ടി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ രണ്ടാമത്തെ കേസ് പെണ്‍കുട്ടിയ്ക്കും സുഹൃത്ത് അയ്യപ്പദാസിനും എതിരെയാണ്. ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയ്‌ക്കെതിരെയും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

2017 മെയ് 19ന് പേട്ടയിലായിരുന്നു സംഭവം നടന്നത്. ഗംഗേശാനന്ദയുടെ പീഡനം തടയാന്‍ ജനനേന്ദ്രിയം മുറിച്ചു എന്നായിരുന്നു പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. ഇതിന് പിന്നാലെ ഗംഗേശാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ പെണ്‍കുട്ടി മൊഴി മാറ്റി. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിലേക്കെത്തുന്നത്.

Latest Stories

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?

സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ടുപോകണം; വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍