വര്‍ക്കലയില്‍ തിന്നറൊഴിച്ച് തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ ഗൃഹനാഥന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യയും മകനും ചികിത്സയിലിരിക്കെ മരിച്ചു. ചെമ്മരുതി ആശാന്‍ മുക്കില്‍ കുന്നത്തുവിള വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ബിന്ദുവും മകന്‍ അമലുമാണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്.

ഊന്നിന്‍മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അമല്‍. ഞായറാഴ്ച വൈകുന്നേരം 5ന് ആയിരുന്നു സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പിരിഞ്ഞ് താമസിച്ചിരുന്ന ബിന്ദു മകനെയും മകളെയും കൂട്ടി തന്റെ സാധനങ്ങളെടുക്കാന്‍ രാജേന്ദ്രന്‍ താമസിച്ചിരുന്ന വീട്ടിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് രാജേന്ദ്രന്‍ ഇരുവരുടെയും ദേഹത്തും തന്റെ ദേഹത്തും തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയത്. രാജേന്ദ്രന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ മകള്‍ വീടിന് പുറത്തായിരുന്നതിനാല്‍ പെണ്‍കുട്ടിയ്ക്ക് പരിക്കേറ്റില്ല. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മൂവരും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.

വര്‍ക്കല അഗ്നി രക്ഷാ സേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തിയ ശേഷം ബിന്ദുവിനെയും അമലിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേന്ദ്രന്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്ന ആളാണ്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തിന്നര്‍ ആണ് ഉപയോഗിച്ചതെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്.

Latest Stories

ഗാസയിലേക്ക് സഹായം എത്തിക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്വം; ജനങ്ങളെ ഇസ്രയേല്‍ നിര്‍ബന്ധിത പട്ടിണിയിലാക്കുന്നുവെന്ന് യുഎന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

'അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒറ്റയ്ക്ക് പോകുമെന്ന് കരുതുന്നില്ല, പിടിക്കപ്പെട്ടപ്പോൾ നേതൃത്വം തള്ളി പറഞ്ഞു'; എളമരം കരീം

IPL 2025: ഈ നൂറ്റാണ്ടിലെ എറ്റവും മികച്ച ഷോട്ട്, ബുംറയുടെ യോര്‍ക്കര്‍ ബൗണ്ടറിയാക്കി മാറ്റിയ ശ്രേയസിനെ പുകഴ്ത്തി എബിഡി, വീഡിയോ

'പി വി അൻവർ അടഞ്ഞ അധ്യായം, യുഡിഎഫുമായി സഹകരിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു'; അടൂർ പ്രകാശ്

ഒടിടിയിൽ എത്തിയതിനു ശേഷവും ഹൗസ്ഫുൾ ഷോ; തിയേറ്റർ വിടാതെ 'തുടരും'

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

പശുക്കള്‍ക്ക് ആംബുലന്‍സുകള്‍; മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍; ഇന്‍ഷുറന്‍സ് പദ്ധതി; ഗോക്കളുടെ ചികിത്സയ്ക്കായി ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്; മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി ജെ ചിഞ്ചുറാണി

IPL 2025: യോര്‍ക്കര്‍ കിങ്ങാണെന്ന പരിഗണനയെങ്കിലും തന്നൂടേ, ബുംറയെ നിലത്തുനിര്‍ത്താതെ ജോഷ് ഇംഗ്ലിസ്, ഒരോവറില്‍ നേടിയത്

'മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും, ഇരു മുന്നണികളെയും പരാജയപ്പെടുത്തും'; പി വി അൻവർ