മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

വയനാട്ടില്‍ മദ്യലഹരിയില്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അച്ഛനും മകനും കസ്റ്റഡിയില്‍. ഇരുവരും ചേര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നമ്പിക്കൊല്ലി സ്വദേശികളായ കീത്തപ്പള്ളി സണ്ണി, മകന്‍ ജോമോന്‍ എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് സാഹസികമായി പിടികൂടിയത്.

ഇരുവരും ചേര്‍ന്ന് റോഡില്‍ ഒരു മണിക്കൂറോളം കത്തിവീശിയും കണ്ണില്‍കണ്ടതെല്ലാം അടിച്ചുതകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. വൈകുന്നേരം 3.30ഓടെ ആയിരുന്നു സംഭവം. നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗോകുലം ബസ് ആണ് പ്രതികള്‍ ആദ്യം ആക്രമിച്ചത്.

ആളെയിറക്കാന്‍ നിര്‍ത്തിയ ബസിലേക്ക് ജോമോന്‍ ഓടിക്കയറുകയായിരുന്നു. പിന്നാലെ കത്തിവീശി യാത്രക്കാരെ ഭയപ്പെടുത്തി. തുടര്‍ന്ന് ബസിന്റെ വാതില്‍ ചില്ലുകളും പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. പിന്നീട് ബസിനുപിന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് നേരെയായി അക്രമം. കാറുകള്‍ അടക്കം അഞ്ചോളം വാഹനങ്ങളാണ് അച്ഛനും മകനും ചേര്‍ന്ന് ആക്രമിച്ചത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറിയതോടെ പൊലീസ് വാഹനം ആക്രമിക്കുകയായിരുന്നു. ചുറ്റികയും വെട്ടുകത്തിയുമായാണ് ഇരുവരും ആക്രമണം നടത്തിയത്. പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

പൊലീസ് പിടികൂടിയ പ്രതികളെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം