മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

വയനാട്ടില്‍ മദ്യലഹരിയില്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അച്ഛനും മകനും കസ്റ്റഡിയില്‍. ഇരുവരും ചേര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നമ്പിക്കൊല്ലി സ്വദേശികളായ കീത്തപ്പള്ളി സണ്ണി, മകന്‍ ജോമോന്‍ എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് സാഹസികമായി പിടികൂടിയത്.

ഇരുവരും ചേര്‍ന്ന് റോഡില്‍ ഒരു മണിക്കൂറോളം കത്തിവീശിയും കണ്ണില്‍കണ്ടതെല്ലാം അടിച്ചുതകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. വൈകുന്നേരം 3.30ഓടെ ആയിരുന്നു സംഭവം. നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗോകുലം ബസ് ആണ് പ്രതികള്‍ ആദ്യം ആക്രമിച്ചത്.

ആളെയിറക്കാന്‍ നിര്‍ത്തിയ ബസിലേക്ക് ജോമോന്‍ ഓടിക്കയറുകയായിരുന്നു. പിന്നാലെ കത്തിവീശി യാത്രക്കാരെ ഭയപ്പെടുത്തി. തുടര്‍ന്ന് ബസിന്റെ വാതില്‍ ചില്ലുകളും പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. പിന്നീട് ബസിനുപിന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് നേരെയായി അക്രമം. കാറുകള്‍ അടക്കം അഞ്ചോളം വാഹനങ്ങളാണ് അച്ഛനും മകനും ചേര്‍ന്ന് ആക്രമിച്ചത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറിയതോടെ പൊലീസ് വാഹനം ആക്രമിക്കുകയായിരുന്നു. ചുറ്റികയും വെട്ടുകത്തിയുമായാണ് ഇരുവരും ആക്രമണം നടത്തിയത്. പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

പൊലീസ് പിടികൂടിയ പ്രതികളെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.

Latest Stories

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി