കോഴിക്കച്ചവടം മുതല്‍ വണ്ടിക്കച്ചവടം വരെ പൊളിഞ്ഞു; ഫര്‍സാനയോട് പക വളര്‍ന്നത് മാല തിരിച്ചു ചോദിച്ചതോടെ; രണ്ടാം ദിവസവും ഭാവഭേദമില്ലാതെ അഫാന്‍ തെളിവെടുപ്പിന്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ രണ്ടാം ദിവസ തെളിവെടുപ്പിനും ഭാവ വ്യത്യാങ്ങളില്ലാതെ പ്രതി അഫാന്‍. കഴിഞ്ഞ ദിവസം മുത്തശി സല്‍മാ ബീവിയുടെ പാങ്ങോടുള്ള വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. വന്‍ ജനാവലിയ്ക്കിടയിലൂടെ ഭാവഭേദങ്ങളില്ലാതെ അഫാന്‍ വീടിനുള്ളില്‍ കടന്ന് പൊലീസിനോട് കൊലപാതകം വിവരിച്ചു.

തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വന്തം വീട്ടിലെത്തിച്ചപ്പോഴും അഫാന്‍ കുറ്റബോധത്തിന്റെ തരിമ്പ് പോലും പ്രകടിപ്പിക്കാതെ കുഞ്ഞനുജനെയും പെണ്‍സുഹൃത്ത് ഫര്‍സാനെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിശദീകരിച്ചു. തെളിവെടുപ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച അഫാനെ ആദ്യമെത്തിച്ചത് കൊലപാതം നടത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട് നഗരത്തിലെ ഹാര്‍ഡ് വെയര്‍ ഷോപ്പിലാണ്.

കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിന്നാലെ കൊലപാതകശേഷം പിതൃമാതാവ് സല്‍മ ബീവിയുടെ മല പണയംവെച്ച പണമിടപാട് സ്ഥാപനത്തിലും തെളിവെടുപ്പിന് എത്തിച്ചു. അഫാന്‍ സ്ഥിരമായി ഈ സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയംവെയ്ക്കാറുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അഫാന് പെണ്‍സുഹൃത്തായ ഫര്‍സാനയോട് പ്രണയമായിരുന്നില്ലെന്നും പകയായിരുന്നെന്നും പൊലീസിന് മൊഴി നല്‍കി. ഫര്‍സാന മാല തിരിച്ചു ചോദിച്ചതാണ് പകയ്ക്ക് കാരണമായത്. പിതാവ് അബ്ദുള്‍ റഹീമിന്റെ കാര്‍ പണയം വെച്ചത് പെണ്‍ സുഹൃത്തായ ഫര്‍സാനയുടെ സ്വര്‍ണ്ണമാല തിരിച്ചെടുപ്പിക്കാനായിരുന്നു.

പേരുമലയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി അഫാന്റെ പിതാവ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. നെടുമങ്ങാട് റജിസ്ട്രേഷനുള്ള കാറാണ് നഷ്ട്ടമായതെന്നും അബ്ദുള്‍ റഹീം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.

അന്നും അഫാന്‍ കാര്‍ പണയം വെക്കാനുള്ള സാധ്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നു. പതി അഫാനും കുടുംബത്തിനും വലിയ കടബാധ്യതയുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. മുന്‍പ് കുടുംബം നടത്തിയ ചില ബിസിനസുകള്‍ ബാധ്യതയായി. ഇതാണ് കടബാധ്യതയ്ക്ക് കാരണമായത്.

പലതരം ബിസിനസുകള്‍ അഫാന്‍ നടത്തിയിരുന്നു. മുട്ടക്കച്ചവടം, കോഴി വളര്‍ത്തല്‍ തുടങ്ങി വാഹനക്കച്ചവടങ്ങളിലേക്കും അഫാന്‍ ശ്രമിച്ചു. തുടര്‍ച്ചെ ബിസിനസുകള്‍ പൊളിഞ്ഞതാണ് അഫാന് വലിയ കടബാധ്യതയുണ്ടാക്കിയത്. കടബാധ്യത ഇതിലും കൂടുതലുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തും.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി