പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു ആയിരം കോടിയുമായി മുങ്ങിയ തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്യണം; സ്വര്‍ണ വ്യാപാര മേഖലയില്‍ തട്ടിപ്പിന് കൂട്ടുനിന്ന പുരോഹിതന്മാരേയും ഇടനിലക്കാരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് AKGSMA

പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ ജ്വല്ലറി ഉടമ 1000 കോടി സ്വര്‍ണ വ്യാപാരമേഖലയില്‍ തട്ടിച്ചു മുങ്ങിയ സംഭവത്തില്‍ നിയമനടപടികള്‍ വേഗത്തിലാക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി. സ്വര്‍ണ്ണ വ്യാപാര മേഖലയിലേക്ക് 0% തട്ടിപ്പുമായി വന്ന അല്‍മുഖ്താതിര്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ അറസ്റ്റ് അടക്കം നടപടികള്‍ വേഗത്തിലാക്കണമെന്നാണ് സ്വര്‍ണവ്യാപാര സംഘടനയുടെ ആവശ്യം. പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്തു സമുദായത്തിന്റെ പേരും, ചിഹ്നവും, അടയാളങ്ങളും എല്ലാം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പുരോഹിതന്മാരെ ഇടനിലക്കാരാക്കിയാണ് അല്‍ മുക്താദിര്‍ ഉടമ തട്ടിപ്പ് നടത്തിയത്.

സാമുദായിക ചിഹ്നങ്ങളുപയോഗിച്ച് നിക്ഷേപകരെ ക്യാന്‍വാസ് ചെയ്ത് വന്‍തോതില്‍ പണം തട്ടിയതട്ടിപ്പുകാരന്‍ പലവിധ പ്രചാരണങ്ങളാല്‍ ജൂണ്‍ ഒന്നിന് വീണ്ടും എത്തുമെന്ന് പറഞ്ഞ് നിക്ഷേപകരെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്നും AKGSMA സംസ്ഥാന സമിതി ആരോപിച്ചു. ഏപ്രില്‍ ഒന്നിന് തുറക്കും എന്ന് പറഞ്ഞ് നിക്ഷേപകരെ വിഡ്ഡികളാക്കിയ അല്‍ മുക്താദിര്‍ ഉടമ പിന്നീട് പിന്നീട് മെയ്ദിനത്തില്‍ സ്ഥാപനം തുറക്കും എന്ന് പ്രചരിപ്പിച്ചിട്ട് അന്നും തുറന്നില്ല.

നൂറുകണക്കിന് നിക്ഷേപകരാണ് തട്ടിപ്പില്‍ ഡോക്ടറേറ്റെടുത്ത തെപ്പിയിട്ട് ക്യാന്‍വാസ് ചെയ്യുന്ന ഇയാളുടെ തട്ടിപ്പിനിരയായിട്ടുള്ളതെന്നും AKGSMA സംസ്ഥാന സമിതി പറയുന്നു. വിദേശത്തുനിന്ന് മടങ്ങി വന്നവര്‍, വീട് വിറ്റവര്‍, രോഗികള്‍, വിവാഹ ആവശ്യത്തിന് പണം സ്വരൂപിച്ചവര്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍, നാഷണല്‍ ഹൈവേക് സ്ഥലം നല്‍കിയവര്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ ജൂവലറി തട്ടിപ്പിനിരയായിട്ടുണ്ട്. ഒരാള്‍ക്കും നാളിതുവരെയായി അല്‍മുക്താദിര്‍ ഉടമ പണം തിരികെ നല്‍കിയിട്ടില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞു നിക്ഷേപകരെ കബളിപ്പിക്കുകയാണ്.

പോലീസില്‍ പരാതിപ്പെട്ടാല്‍ പണം കിട്ടില്ല എന്ന് തട്ടിപ്പുനടത്തിയ മുങ്ങിയ അല്‍മുക്താദിര്‍ ഉടമയുടെ ശിങ്കിടികള്‍ പറഞ്ഞു പരത്തുന്നു. വലിയ പരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പ് ഷോറൂമുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ലഭിച്ചത് 100 രൂപ പത്രത്തില്‍ ഒപ്പിട്ട രേഖ മാത്രമാണ്. ഒട്ടേറെ നിക്ഷേപകരില്‍ നിന്നും 100 രൂപ പത്രം തിരിച്ചു വാങ്ങി ഫോട്ടോസ്റ്റാറ്റ് മാത്രമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളതെന്നതും തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഇതിന് ഏതെങ്കിലും തരത്തിലുള്ള ആധികാരികതയുണ്ടോ എന്ന് സംശയമാണ് സ്വര്‍ണവ്യാപാരികളുടെ സംഘടന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പങ്കുവെയ്ക്കുന്നത്.

ഓരോ ഷോറൂമിന്റെയും സ്റ്റാഫുകള്‍ മാത്രമാണ് നിക്ഷേപകരും ആയി നേരിട്ട് ബന്ധമുള്ളത്. അതിനാല്‍ സ്റ്റാഫുകളുടെ വീടുകളിലാണ് നിക്ഷേപകര്‍ പണത്തിനായി സമീപിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുമായി മുങ്ങിയ ഇയാള്‍ ഒളിവിലിരുന്ന് കൊണ്ട് പലതരത്തിലുള്ള തട്ടിപ്പുകള്‍ക്ക് വീണ്ടും ആക്കം കൂട്ടുകയാണെന്നും ആരോപണം ഉയരുന്നു. തട്ടിപ്പുവീരനായ അല്‍ മുക്താദിര്‍ ഉടമയേയും തട്ടിപ്പിനു കൂട്ടുനിന്ന പുരോഹിതന്മാരെയും, ഇടനിലക്കാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാനും, അറസ്റ്റ് ചെയ്യാനും തയ്യാറാകണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്