വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചുവെന്നത് വ്യാജപ്രചാരണം; പിന്നില്‍ ബി.ജെ.പിക്കാര്‍; ട്രെയിനിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ സമ്മതിക്കില്ല; വീഡിയോയുമായി ശ്രീകണ്ഠന്‍ എം.പി

വന്ദേഭാരതില്‍ പോസ്റ്റര്‍ പതിച്ചുവെന്നുള്ളത് അസത്യ പ്രചാരണമാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. ബിജെപിയാണ് ഈ പ്രചാരണത്തിന് പിന്നില്‍. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വെച്ച് ആരും പോസ്റ്റര്‍ പതിച്ചിട്ടില്ലെന്നും ഷൊര്‍ണൂരില്‍ നിന്നും ട്രെയിന്‍ കടന്ന് പോകുന്ന വീഡിയോ തന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈക്കാര്യത്തില്‍ തന്റെ അറിവോ സമ്മതമോ ഇല്ലെന്നും അദേഹം പറഞ്ഞു. ഉണ്ടെന്ന് തെളിഞ്ഞാല്‍ പരസ്യമായി മാപ്പു പറയാമെന്നും എംപി പറഞ്ഞു.

ആദ്യമായി ഷൊര്‍ണൂരില്‍ എത്തിയ ട്രെയിനിനെ അഭിവാദ്യം ചെയ്യാനാണ് താന്‍ അവിടെയെത്തിയത്. ആ സമയത്ത് തനിക്കൊപ്പം ആയിരത്തോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു, വേണമെങ്കില്‍ ട്രെയിന്‍ മുഴുവന്‍ പോസ്റ്റര്‍ ഒട്ടിക്കാമായിരുന്നു. എന്നാല്‍ താന്‍ ചെയ്തിട്ടില്ല. പൊലീസും ആര്‍.പി.എഫും അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ മറി കടന്ന് എങ്ങനെ തനിക്ക് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. പോസ്റ്റര്‍ ഒട്ടിച്ചതില്‍ തന്റെ അറിവോ സമ്മതമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ ഇക്കാര്യം പരിശോധിക്കാവുന്നതാണ്. ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ ഒരു പോസ്റ്ററും പതിച്ചിട്ടില്ല. നടക്കുന്നത് വ്യാജപ്രചാരണമാണ്. ട്രെയിനിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ താന്‍ സമ്മിതിക്കില്ല. പൊതുമുതല്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും അദേഹം പറഞ്ഞു.

എന്നാല്‍, ശ്രീകണ്ഠന്‍ എംപിയുടെ അനുയായികളാണ് അദ്ദേഹത്തിന്റെ അഭിവാദ്യങ്ങള്‍ നേര്‍ന്നുള്ള പോസ്റ്ററുകള്‍ ട്രെയിനില്‍ പതിപ്പിച്ചതെന്ന് വീഡിയോകളില്‍ ദൃശ്യമാണ്.
ട്രെയിനിന്റെ സ്റ്റോപ്പുകള്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട സമയത്ത് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലായിരുന്നു. ഇതില്‍ ഇടപെട്ട വി കെ ശ്രീകണ്ഠന്‍ എംപി ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് ഇദ്ദേഹത്തിന്റെ മികവു കൊണ്ടാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഇദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് അനുയായികള്‍ ഇദ്ദേഹത്തിന്റെ മുഖചിത്രം ഉള്ള പോസ്റ്റര്‍ ട്രെയിനിന്റെ ബോഗികളില്‍ പതിപ്പിച്ചിരിക്കുന്നത്.

ഇന്ന് രാവിലെയാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേയ്ക്കുള്ള ആദ്യയാത്ര ട്രെയിന്‍ ആരംഭിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”