സി.ഐയെ ചുമതലയില്‍ നിന്ന് മാറ്റിയട്ടില്ല, അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം നടപടിയെന്ന് റൂറല്‍ എസ്പി

മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ സി.ഐ സുധീറിനെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്ക്. സി.ഐക്കെതിരായ പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. സി.ഐ സുധീര്‍ ഇന്നും ഡ്യൂട്ടിക്ക് വന്നിരുന്നു.

കേസ് അന്വേഷണവുമായി സി.ഐക്ക് യാതൊരു ബന്ധവുമില്ല. മോഫിയയുടെ കേസ് അന്വേഷിക്കുന്നത് ഡി.വൈ.എസ്.പിയാണ്. സിഐക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. സുധീറിനെ മാറ്റുന്നത് സംബന്ധിച്ച് മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും എസ്പി പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

സിഐക്കെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത് വന്നിരുന്നു. ഗാര്‍ഹിക പീഡന പരാതി നല്‍കാന്‍ വന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഒരു രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയെന്നും ഭീഷണിപ്പെടുത്തി ഇറക്കി വിട്ടുവെന്നും യുവതി ആരോപിച്ചു. ഈ കേസും അന്വേഷിക്കുമെന്ന് എസ്പി വ്യക്തമാക്കി.

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ മൂന്നുപേരെയും ഇന്ന് പുലര്‍ച്ചെയാണ് അന്വേഷണസംഘം പിടികൂടിയത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ ഇന്ന് ചോദ്യം ചെയ്യും.

അതിനിടെ സിഐയെ ചുമതലകളില്‍ നിന്ന് നീക്കാത്തതില്‍ പ്രതിഷേധവുമായി സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്ത് രംഗത്ത് വന്നു. സുധീറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും, ഉത്ര വധക്കേസില്‍ അടക്കം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ പദവിയില്‍ തുടരുന്നത് രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി