തറ കെട്ടിയത് പുതിയ വീടിനായി; നടന്നത് പ്രിയപ്പെട്ടവരുടെ അന്ത്യകർമ്മം; താനൂരിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ 11 ജീവനുകൾ

കേരളത്തെ നടുക്കിക്കൊണ്ടാണ് താനൂരിനെ ബോട്ടപകടത്തിന്റെ വാർത്ത പുറത്തുവന്നത്. 22 പേരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അപകടത്തിലെ ദൂരൂഹതയും, മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് യാത്രയും ചർച്ചകളിൽ നിറയുമ്പോൾ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ് ഒരു കുടുംബത്തിലെ 11 പേരുടെ വേർപാട്.

പരപ്പനങ്ങാടി സ്വദേശി സെയ്തലവിയുടെ കരച്ചിൽ കണ്ടു നിൽക്കുവാൻ പോലുമാകാത്ത സ്ഥിതിയിലാണ് നാട്ടുകാർ. പുതിയ വീടിനായി പണിത തറയിൽ വീട്ടിലെ 11 പേരുടെ ജീവനറ്റ ശരീരം വച്ച് അന്ത്യയാത്ര ചൊല്ലേണ്ടിവന്നു സെയ്തലവിക്ക്. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒത്തു ചേർന്ന കുടുംബത്തിലെ പതിനൊന്നു പേരാണ് ഒന്നിച്ച് ബോട്ടപകടത്തിലൂടെ ഇല്ലാതായത്.
വിവിരമറിഞ്ഞ് ഓടിയെത്തിയ ആ ഗൃഹനാഥൻ കണ്ടത് വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്ന സ്വന്തം മകളുടെ മൃതദേഹമാണ്.

ഭാര്യയും തന്റെ നാലു കുട്ടികളും സഹോദരങ്ങളുടെ ഭാര്യയും കുട്ടികളും ഇനി ഭൂമിയിൽ ഇല്ല എന്ന യാഥാർഥ്യത്തെ വേദനയോടെ നോക്കുകയാണ് സെയ്തലവി. പൊളിഞ്ഞ് വീഴാറായ കുഞ്ഞുവീടിനടുത്ത് പുതിയ വീട് പണിയാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. പുത്തൻ വീടിന് ഇട്ട തറയിലാണ് ഇന്ന് 11 മൃതദേഹങ്ങൾ കിടത്തിയത്. പരപ്പനങ്ങാടിയിൽ പൊതു ദർശനത്തിന് വച്ച മൃതദേഹങ്ങളിൽ ആദരാഞ്ചലികൾ അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയിരുന്നു.

പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പുഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. ഒരു മാസം മുമ്പാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് തുടങ്ങിയത്. അമിതഭാരമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം.സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച മരണസംഖ്യ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ബോട്ടിന്റെ സമയക്രമവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല. എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് യാത്ര തിരിച്ചത്.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി