'5 വർഷംമുമ്പേ അവസാനിപ്പിച്ചത്'; വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ഇപ്പോൾ റാങ്ക് നൽകുന്നില്ലെന്ന് കേന്ദ്രമന്ത്രി

വ്യവസായസൗഹൃദ അന്തരീക്ഷം സംബന്ധിച്ച അവകാശവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) ഇപ്പോൾ റാങ്ക് നൽകുന്നില്ലെന്ന് മന്ത്രി അറിയിച്ചു. അഞ്ച് വർഷം മുമ്പ് റാങ്കിങ് നിർത്തലാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.

കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി എഴുതിയ ലേഖനം വലിയ ചർച്ചയായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പ്രതികരണം. ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം എന്നിങ്ങനെ ഇപ്പോൾ റാങ്ക് നൽകാറില്ല. അനായാസം ബിസിനസ് ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഒരു ഫ്രെയിം വർക്ക് ഉണ്ടാക്കി അത് എല്ലാം സംസ്ഥാനങ്ങൾക്കും നൽകും. അത് നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. എങ്ങനെ അത് നടപ്പിലാക്കുന്നുവെന്ന് നിരന്തരം നിരീക്ഷിച്ചു കൊണ്ടേയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി എഴുതിയ ലേഖനം വലിയ വിവാദമായിരുന്നു. വ്യവസായ രംഗത്ത് കേരളം വലിയ വളർച്ച നേടിയെന്നായിരുന്നു അവകാശവാദം. ഇതിനെ എതിർത്തും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി