പത്തുമക്കള്‍; അമ്മയെ ആര് സംരക്ഷിക്കണമെന്ന് തര്‍ക്കം; വയോധിക ആംബുലൻസിൽ ചെലവഴിച്ചത് മണിക്കൂറുകള്‍

ആറ്റിങ്ങലില്‍ അമ്മയെ ആര് സംരക്ഷിക്കണമെന്ന മക്കളുടെ തര്‍ക്കത്തെ തുടര്‍ന്ന് അവശ നിലയില്‍ വയോധിക ആംബുലന്‍സില്‍ ചെലവഴിച്ചത് മണിക്കൂറുകള്‍. തിങ്കളാഴ്ചയാണ് സംഭവം.ശരീരത്തില്‍ ട്യൂബ് ഘടിപ്പിച്ച അവസ്ഥയില്‍ നാല് മണിക്കൂര്‍ നേരമാണ് വയോധിക ആബുലന്‍സില്‍ കഴിഞ്ഞത്. 85 കാരിയായ കടുവയില്‍ കൊക്കോട്ടുകോണം സ്വദേശിക്കാണ് മക്കളുടെ തര്‍ക്കത്തെ തുടര്‍ന്ന് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

പത്ത് മക്കളാണ് വര്‍ക്കുള്ളത്. നാലാമത്തെ മകള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം വരെ താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ മകള്‍ അമ്മയെ ആംബുലന്‍സില്‍ കയറ്റി അഞ്ചാമത്തെ മകളുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. നോക്കാന്‍ കഴിയില്ല എന്ന് അഞ്ചാമത്തെ മകള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തു. മണിക്കൂറുകള്‍ നീണ്ടു നിന്ന തര്‍ക്കം പൊലീസും നാട്ടുകാരും ഇടപെട്ടാണ് പരിഹരിച്ചത്.

സംഭവത്തില്‍ ഇടപെട്ട പൊലീസ് മൂന്നു മാസം വീതം ഓരോ മക്കളും അമ്മയെ നോക്കണമെന്ന് ധാരണയുണ്ടാക്കി. ഇക്കാര്യത്തില്‍ മക്കളില്‍ നിന്നും ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തു.വയോധികയുടെ മൂത്തമകള്‍ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് ആശുപത്രിയിലാണ്. അതിനാല്‍ ഇവരെ പരിചരിക്കാനായി ആശുപത്രിയില്‍ പോകേണ്ടത് ഉള്ളതിനാലാണ് അമ്മയെ നോക്കാനായി അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചത് എന്നാണ് നാലാമത്തെ മകള്‍ പൊലീസിനെ അറിയിച്ചത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ