അട്ടമലയിലേക്ക് രക്ഷാപ്രവര്‍ത്തകരുടെ സംഘം; കുടുങ്ങിക്കിടക്കുന്നവരില്‍ അതിഥി തൊഴിലാളികളും തോട്ടം തൊഴിലാളികളും

ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അട്ടമലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പുറപ്പെട്ടു. അട്ടമലയില്‍ കുടുങ്ങിയവര്‍ക്കായി ദൗത്യസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൂരല്‍മലയിലൂടെ മാത്രമേ അട്ടമല നിവാസികള്‍ക്ക് പുറത്തുകടക്കാനാകൂ. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല ഒലിച്ചുപോയതോടെ അട്ടമല നിവാസികള്‍ രണ്ട് ദിവസമായി കുടുങ്ങി കിടക്കുകയാണ്.

ദുരന്തത്തില്‍ അട്ടമലയില്‍ ആര്‍ക്കും തന്നെ ജീവഹാനി ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ദുരന്തഭൂമിയില്‍ ഒറ്റപ്പെട്ടുപോയവരെ എത്രയും വേഗം പുറത്തെത്തിക്കാനാണ് രക്ഷാദൗത്യത്തിന്റെ ശ്രമം. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം മെഡിക്കല്‍ ടീമും അട്ടമലയിലേക്ക് തിരിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് അട്ടമലിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍.

ഇവര്‍ക്കൊപ്പം അതിഥി തൊഴിലാളികളും പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം തോട്ടം ജോലികള്‍ക്കെത്തിയ അതിഥി തൊഴിലാളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അട്ടമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം.

ദുരന്തബാധിത പ്രദേശമായ ചൂരല്‍ മലയില്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ദിവസമായ ഇന്നും ദുരന്തഭൂമിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്ന് അധികൃതര്‍ അറിയിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ