അനാഥാലയത്തിലെ പെൺകുട്ടികൾക്ക് നേരേ അധ്യാപകന്റെ ലൈംഗികാതിക്രമം; പരാതി മുക്കി പ്രിൻസിപ്പൽ, നടപടി എടുക്കാതെ പൊലീസ്

കോഴിക്കോട് അനാഥാലയത്തിലെ പെൺകുട്ടികൾക്ക് നേരേ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ നടപടിയില്ലെന്ന് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് അതിക്രമം നേരിട്ട കുട്ടികൾ പരാതി നൽകിയെങ്കിലും ഈ പരാതികൾ പ്രിൻസിപ്പൽ പരാതി പൂഴ്ത്തിയെന്നും ആരോപണമുണ്ട്. അതേസമയം പരാതി പരിശോധിച്ച ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കേസ് എടുക്കാൻ നിർദേശിച്ചെങ്കിലും മുക്കം പൊലീസും ഇതുവരെ കേസെടുത്തിട്ടില്ല.

ലൈംഗിക പീഡനം നടന്നുവെന്നും അധ്യാപകനെ പുറത്താക്കണമെന്നും ആരോപിച്ച് 12-ഓളം കുട്ടികളാണ് പരാതി എഴുതി നൽകിയത്. പരാതി കുട്ടികൾ താത്കാലിക പ്രോഗ്രാം ഓഫീസർക്ക് കൈമാറിയിരുന്നു. തുടർന്ന് താത്കാലിക പ്രോഗ്രാം ഓഫീസർ പരാതി പ്രിൻസിപ്പലിന് കൈമാറി. എന്നാൽ ഈ പരാതികൾ പ്രിൻസിപ്പൽ മുക്കുകയായിരുന്നു.

കോഴിക്കോട്ട് പ്രവർത്തിക്കുന്ന അനാഥാലയത്തിലെ അധ്യാപകനെതിരെയാണ് പെൺകുട്ടികൾ പരാതി നൽകിയത്. അധ്യാപകനെതിരേ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പെൺകുട്ടികളുടെ പരാതി എഴുതിവാങ്ങിച്ച ജീവനക്കാരിയെ പ്രതികാരനടപടിയുടെ ഭാഗമായി സ്ഥാപനത്തിൽനിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുൻപാകെ വിദ്യാർഥിനികളും രക്ഷിതാക്കളും പരാതി നൽകിയിട്ടുണ്ട്.

അതേസമയം നേരത്തെ സംഭവത്തിൽ കേസ് എടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നിർദേശിച്ചെങ്കിലും മുക്കം പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. അതിക്രമത്തിന് ഇരയായ ഒരു കുട്ടിയുടെ രക്ഷിതാവ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പരാതി പരിശോധിച്ച ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കേസ് എടുക്കാൻ നിർദേശിച്ചത്. അതിനിടെ സ്ഥാപന ഉടമകൾ പെൺകുട്ടികളെയും വീട്ടുകാരെയും സ്വാധീനിച്ച് മൊഴി മാറ്റാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ