'മുത്തലാഖ് അല്ല തലാഖ് തന്നെ നിരോധിക്കണം'; വിവാഹമോചനം ആവശ്യമുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും എം.എന്‍ കാരശ്ശേരി

മുത്തലാഖ് അല്ല തലാഖ് തന്നെ നിരോധിക്കപ്പെടണമെന്ന് എഴുത്തുകാരനും ചിന്തകനുമായ എം.എന്‍ കാരശ്ശേരി. ഭാര്യയെ ഒഴിവാക്കാന്‍ ഭര്‍ത്താവിന് ഏകപക്ഷീയമായ അധികാരം നല്‍കുന്ന രീതിയാണ് തലാഖ്. അതിനാല്‍ അത് പൂര്‍ണമായും നിരോധിക്കണം. വിവാഹമോചനം ആവശ്യമുള്ള പുരുഷന്‍ കോടതിയെ സമീപിക്കട്ടെയെന്നും കാരശ്ശേരി പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലാഖ് നിരോധിക്കണം എന്ന് പറയുമ്പോള്‍ അത് മതനിയമത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് അതിനെ എതിര്‍ക്കുന്നവര്‍ക്ക് വാദിക്കാം. ഏകീകൃതമായ ക്രിമിനല്‍ നിയമമുള്ള രാജ്യമാണ് നമ്മുടേതെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു. മോഷണം നടത്തുന്നവരുടെ കൈവെട്ടണം എന്ന് പറയുന്ന ഖുറാന്‍ നിയമമല്ല, രാജ്യത്തെ നിയമവ്യവസ്ഥയാണ് നാം പിന്തുടരുന്നത്. അതുകൊണ്ട് തന്നെ മതനിയമത്തിന്റെ പേരിലുള്ള വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകപക്ഷീയമായ വിവാഹമോചനത്തിന് നിലവില്‍ മുസ്ലീം പുരുഷന് മാത്രമാണ് അവകാശമുള്ളത്. മതനിയമത്തിന്റെ പേരിലാണ് ഇങ്ങനെയൊരു അവകാശം അവര്‍ക്ക് കിട്ടുന്നത്. എന്നാല്‍ മുസ്ലീം സ്ത്രീയെ സംബന്ധിച്ച് വിവാഹമോചനത്തിന് കോടതിയെ സമീപിക്കണം. ബ്രിട്ടീഷുകാരുടെ കാലത്ത് മുസ്ലീം ലീഗ് നേതാവായിരുന്ന മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തിലുണ്ടാക്കിയ ഈ നിയമം ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ടെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു