ഈ തിരഞ്ഞെടുപ്പില്‍ സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ പരമ്പരകള്‍ക്കോ പിന്നെ വോട്ട് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല: ടി പത്മനാഭന്‍

ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട ആയുധമാണ് വോട്ട്. അത് ഇത്തവണ നഷ്ടപ്പെടുത്തിയാല്‍ പിന്നെയൊരു കാലത്തും ഇങ്ങനെയാരു ആയുധം നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ഇത്തവണത്തെ വോട്ടിന് അത്രമാത്രം പ്രാധാന്യമുണ്ടെന്നും  പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ തലമുറകള്‍ക്കോ പിന്നെ വോട്ട് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല- അദ്ദേഹം വ്യക്തമാക്കി.

ചെറുപ്പക്കാലത്തെ തന്‍റെ വോട്ട് ഓര്‍മ്മയും കഥാകൃത്ത് പങ്കുവെയ്ക്കുന്നു. “എന്റെ ചെറുപ്പത്തില്‍ തിരഞ്ഞെടുപ്പ് ദിവസം നാട്ടിന്‍പുറത്തെ പോളിംഗ് ബൂത്തുകള്‍ക്ക് മുമ്പില്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയ ചായക്കട പീടികകള്‍ ഉണ്ടാകും. എല്ലാ സ്ഥാനാര്‍ത്ഥികളും ഇത്തരം ചായപീടികകള്‍ ഒരുക്കും. ചായപീടികയില്‍ വലിയ നേന്ത്രക്കുലകളും പലഹാരങ്ങളും ഉണ്ടാകും. വോട്ട് ചെയ്യാന്‍ വരുന്നവരും ഉത്സാഹികളും ഒക്കെ അവിടെ നിന്നാണ് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കാനായി നിങ്ങളുടെ വോട്ടിംഗ് സ്ലിപ്പ് ആരും നോക്കില്ല. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് അന്വേഷിക്കുകയുമില്ല. ആര്‍ക്ക് വോട്ട് ചെയ്തില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും ചായ കുടിക്കാന്‍ വരുന്ന വിരുതന്മാരുണ്ട്. ഞാനും അങ്ങനെ ചായ കുടിച്ചിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് ചായക്കടകളും നേന്ത്രപ്പഴക്കുലകളും പോലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വിതരണം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടാവരുതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുള്ള മുന്നറിയിപ്പു നല്‍കി പത്മനാഭന്‍ ഓര്‍മ്മിപ്പിക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക