ഈ തിരഞ്ഞെടുപ്പില്‍ സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ പരമ്പരകള്‍ക്കോ പിന്നെ വോട്ട് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല: ടി പത്മനാഭന്‍

ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട ആയുധമാണ് വോട്ട്. അത് ഇത്തവണ നഷ്ടപ്പെടുത്തിയാല്‍ പിന്നെയൊരു കാലത്തും ഇങ്ങനെയാരു ആയുധം നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ഇത്തവണത്തെ വോട്ടിന് അത്രമാത്രം പ്രാധാന്യമുണ്ടെന്നും  പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ തലമുറകള്‍ക്കോ പിന്നെ വോട്ട് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല- അദ്ദേഹം വ്യക്തമാക്കി.

ചെറുപ്പക്കാലത്തെ തന്‍റെ വോട്ട് ഓര്‍മ്മയും കഥാകൃത്ത് പങ്കുവെയ്ക്കുന്നു. “എന്റെ ചെറുപ്പത്തില്‍ തിരഞ്ഞെടുപ്പ് ദിവസം നാട്ടിന്‍പുറത്തെ പോളിംഗ് ബൂത്തുകള്‍ക്ക് മുമ്പില്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയ ചായക്കട പീടികകള്‍ ഉണ്ടാകും. എല്ലാ സ്ഥാനാര്‍ത്ഥികളും ഇത്തരം ചായപീടികകള്‍ ഒരുക്കും. ചായപീടികയില്‍ വലിയ നേന്ത്രക്കുലകളും പലഹാരങ്ങളും ഉണ്ടാകും. വോട്ട് ചെയ്യാന്‍ വരുന്നവരും ഉത്സാഹികളും ഒക്കെ അവിടെ നിന്നാണ് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കാനായി നിങ്ങളുടെ വോട്ടിംഗ് സ്ലിപ്പ് ആരും നോക്കില്ല. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് അന്വേഷിക്കുകയുമില്ല. ആര്‍ക്ക് വോട്ട് ചെയ്തില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും ചായ കുടിക്കാന്‍ വരുന്ന വിരുതന്മാരുണ്ട്. ഞാനും അങ്ങനെ ചായ കുടിച്ചിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് ചായക്കടകളും നേന്ത്രപ്പഴക്കുലകളും പോലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വിതരണം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടാവരുതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുള്ള മുന്നറിയിപ്പു നല്‍കി പത്മനാഭന്‍ ഓര്‍മ്മിപ്പിക്കുന്നു.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ