ആര്‍ഷഭാരത സംസ്‌കാരം മഹത്തായ മൂല്യങ്ങളില്‍ അടിസ്ഥാനമിട്ടിട്ടുണ്ട്; സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാത്ത സുപ്രീംകോടതിയെ അഭിനന്ദിച്ച് സീറോമലബാര്‍സഭ

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളര്‍ച്ച ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീംകോടിതിയുടെ ഉത്തരവും സ്വാഗതം ചെയ്ത് സീറോമലബാര്‍സഭ.

സുപ്രീം കോടതിയുടെ നിലപാടുകള്‍ മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും പ്രതീക്ഷയും സന്തോഷവും നല്‍കുന്നുവെന്ന് സീറോമലബാര്‍സഭ വ്യക്തമാക്കി.

എല്ലാ ഭാരതീയരും അഭിമാനിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്ന ആര്‍ഷഭാരത സംസ്‌കാരം മഹത്തായ ചില മൂല്യങ്ങളില്‍ അടിസ്ഥാനമിട്ടതാണ്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബമാണ് ഏറ്റവും പ്രധാനമായ മൂല്യം. കുടുംബത്തിനും, കുടുംബ ബന്ധങ്ങള്‍ക്കും അതീവ പ്രാധാന്യം നല്‍കുന്ന ഭാരതത്തില്‍ സ്ത്രീ-പുരുഷ ചേര്‍ച്ചയാല്‍ സാധ്യമാകുന്ന വിവാഹത്തിന് മറ്റു നിര്‍വ്വചനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

കുടുംബങ്ങള്‍ തകര്‍ന്നാല്‍ സമൂഹത്തിന് പിന്നെ നിലനില്‍പ്പില്ല. ദത്തെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പിതാവിന്റെയും മാതാവിന്റെയും സ്‌നേഹം ലഭിക്കാന്‍ അവകാശമുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളിലും, മാതൃ-പിതൃ ബന്ധങ്ങളിലും അധിഷ്ഠിതമായ വിവാഹജീവിതവും കുടുംബജീവിതവും, ഗര്‍ഭധാരണം മുതലുള്ള മനുഷ്യജീവന്റെ മൂല്യവും അഭംഗുരം സംരക്ഷിക്കപ്പെടണം എന്നത് കത്തോലിക്കാസഭയുടെ പ്രഖ്യാപിത നിലപാടാണ്.

ഭാരതത്തിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ ഗര്‍ഭഛിദ്രം, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിണമെന്നും തെരെഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

ഏതുതരം ലൈംഗിക ചായ്വുകളുള്ളവരാണെങ്കിലും അവരെ ഉള്‍ക്കൊള്ളാനും, അവരോട് അനുഭാവവും സ്‌നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം പ്രകടിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടാണ് കത്തോലിക്കാ സഭയ്ക്ക് മുഴുവനുമുള്ളത്. വിവേചനത്തിന്റെ ഏതൊരു അടയാളവും ക്രൈസ്തവമല്ല. സ്വവര്‍ഗ ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കും സമൂഹം കരുതലോടുകൂടിയ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സീറോമലബാര്‍ സിനഡല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കമ്മീഷന്‍ ചെയര്‍മാന്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന്‍ അംഗം മാര്‍ ജോസ് പുളിക്കല്‍, ജനറല്‍ സെക്രട്ടറി ഡോ. ആന്റണി മൂലയില്‍, സിബിസിഐ അല്‍മായ കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍, സീറോമലബാര്‍ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം