'കിലോമീറ്ററിന് മൂന്നുരൂപ പോലും ലഭിക്കുന്നില്ല' ; എറണാകുളത്ത് സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങി. മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ആരോപിച്ചാണ് സമരം. ലേബര്‍ കമ്മീഷണര്‍ സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തും. സ്വിഗ്ഗി കമ്പനിയുമായി ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെട്ടതോടെയാണ് വിതരണക്കാര്‍ സമരം പ്രഖ്യാപിച്ചത്.

വിതരണത്തിന് നിരക്ക് ഉയര്‍ത്തണമെന്നും തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വളരെ തുച്ഛമായ തുകയാണ് വിതരണക്കാര്‍ക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റര്‍ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുന്നത് 20 രൂപ മാത്രമാണ്. എട്ട് കിലോമീറ്റര്‍ ജീവനക്കാര്‍ സഞ്ചരിക്കേണ്ടതുണ്ട്. അതിനാല്‍ നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭക്ഷണം എത്തിച്ചാല്‍ 50 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. തിരികെ വരുന്ന പത്ത് കിലോമീറ്റര്‍ കൂടി കണക്കിലെടുത്താല്‍ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു.

സ്വിഗ്ഗി കേരള സോണ്‍ മേധാവികള്‍ വിതരണക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കഴിഞ്ഞ ഒക്ടോബറിലും ജീവനക്കാര്‍ ഈ ആവശ്യവുമായി സമരം നടത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം പിന്‍വലിച്ചത്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന് സ്വിഗ്ഗി ഡെലിവറി അനുമതി നല്‍കിയതും വിതരണക്കാര്‍ക്ക് തിരിച്ചടിയായി.

സ്വിഗ്ഗി വിതരണക്കാര്‍ക്ക് നല്‍കുന്നതിലും ഇരട്ടി പ്രതിഫലം ഇവര്‍ക്ക് നല്‍കുന്നുവെന്നും ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്ന അധിക തുക വിതരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതികളുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ