രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞ, ചെലവ് അഞ്ച് ലക്ഷം രൂപ; ആവശ്യപ്പെട്ട പണം രാജ്ഭവന് മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

രാജ്ഭവനിൽ ഇന്നലെ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ചെലവായത് 5 ലക്ഷം രൂപ. ചെലവിനായി രാജ്ഭവനിന് അധിക ഫണ്ടായി 5 ലക്ഷം രൂപ നേരത്തെ അനുവദിച്ചു. ഇന്നലെ വൈകിട്ടാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞക്കുള്ള ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ധനമന്ത്രി ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിച്ചു. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സൽക്കാരവും രാജ്ഭവൻ ഒരുക്കിയിരുന്നു. മരാമത്ത് വകുപ്പാണ് പന്തൽ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട്.

Latest Stories

24 മണിക്കൂറിൽ തൊണ്ണൂറായിരത്തിലേറെ ബുക്കിങ്; കുതിപ്പ് തുടർന്ന് 'കണ്ണപ്പ'

'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേരു മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കണം; സെന്‍സര്‍ ബോര്‍ഡ് അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കണമെന്ന് ആര്‍എസ്എസ്‌

കേരള സർക്കാരിന് നന്ദി പറഞ്ഞ് നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ; 'കേരള പൊലീസ് വളരെ മികച്ചത്'

'വീണാ ജോർജ് എന്ന് മന്ത്രിയായി കാലുകുത്തിയോ അന്ന് വകുപ്പ് അനാരോഗ്യമായി, രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണം'; കെ മുരളീധരൻ

ആരുടെ വാതിലും മുട്ടാനില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായിസം ഇല്ല; പിണറായിസം നിയമസഭയിലാണെന്ന് പിവി അന്‍വര്‍

ക്രിസ്റ്റ്യാനോയെ മറികടക്കാനാവാതെ മെസി, ക്ലബ് ലോകകപ്പിലെ ആ റെക്കോഡ് ഇപ്പോഴും റൊണാൾഡോയുടെ പേരിൽ‌

'പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്'; നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് എ കെ ബാലൻ

'എന്റെ തല, എന്റെ ഫുൾ ഫിഗർ' റീ റിലീസിൽ താരമാകാൻ ഉദയഭാനുവും സരോജ് കുമാറും വീണ്ടും എത്തുന്നു..

100 പവനും വോള്‍വോ കാറും നല്‍കി, സ്ത്രീധന പീഡനം സഹിക്ക വയ്യാതെ നവവധു ജീവനൊടുക്കി; അയാള്‍ ശാരീരികമായും ഭര്‍തൃവീട്ടുകാര്‍ മാനസികമായും പീഡിപ്പിക്കുന്നു; ഇനി താങ്ങാനാവില്ലെന്ന് അച്ഛന് അവസാന ശബ്ദസന്ദേശം

തലയിലും ദേഹത്തും ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി പ്രതിഷേധം; തൃശൂർ കോർപ്പറേഷനിൽ കൂട്ട സസ്‌പെൻഷൻ