സുരേഷ്‌ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചു; പൂരം കലക്കിയത് ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് വിഡി സതീശന്‍

തൃശൂര്‍ പൂര വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയെ സഹായിക്കാം ഇങ്ങോട്ട് ഉപദ്രവിക്കരുതെന്ന നിലപാടാണ് പിണറായിയുടേതെന്ന് സതീശന്‍ പറഞ്ഞു. എല്ലാവരുടെയും അറിവോടെയാണ് പൂരം കലക്കിയതെന്നും വിഡി സതീശന്‍ ആരോപിച്ചു.

എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ച സതീശന്‍ അത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ട് മറുപടി പറയാന്‍ ആകെയുണ്ടായത് മരുമോന്‍ മന്ത്രി മാത്രമാണ്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും സതീശന്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണ്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം അന്വേഷിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. പി ശശിയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണത്തില്‍ ആരോപണവിധേയന്‍ തന്നെ അന്വേഷണം നടത്തുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

തൃശൂര്‍ മണ്ഡലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് സതീശന്‍ ആരോപിച്ചു. പൊലീസ് പൂരനഗരിയില്‍ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സുരേഷ്‌ഗോപിയെ പൊലീസ് ആംബുലന്‍സില്‍ എത്തിച്ചു. നേരത്തെ തയ്യാറാക്കിയ പ്ലാന്‍ പ്രകാരമാണ് പൂരം കലക്കിയതെന്നും സതീശന്‍ ആരോപിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ