ക്രിസ്മസ് ആഘോഷങ്ങള്‍ക്കും സപ്ലൈ ഇല്ലാതെ സപ്ലൈകോ; ടെന്‍ഡറില്‍ പങ്കെടുക്കാന്‍ പോലും വിതരണക്കാരില്ല

ക്രിസ്മസ് ആഘോഷങ്ങള്‍ക്കും സപ്ലൈ നടത്താനാകാതെ സപ്ലൈകോ. ക്രിസ്മസ് വിപണി ലക്ഷ്യം വച്ച് സാധനങ്ങളെത്തിക്കാന്‍ സപ്ലൈകോ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്തത് ആകെ നാല് കമ്പനികള്‍ മാത്രമാണ്. പങ്കെടുത്ത നാല് കമ്പനികളും ടെന്‍ഡര്‍ നല്‍കിയതാകട്ടെ നാലിനം സബ്‌സിഡി ഇനങ്ങള്‍ക്ക് മാത്രം. നാലിനം സബ്‌സിഡി ഉത്പന്നങ്ങള്‍ക്കും ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികള്‍ ക്വാട്ട് ചെയ്തിരിക്കുന്നത് മുന്‍കാല ടെന്‍ഡറുകളേക്കാള്‍ അധിക തുകയാണ്.

കമ്പനികള്‍ ക്വാട്ട് ചെയ്തിരിക്കുന്ന തുക അംഗീകരിച്ചാല്‍ സപ്ലൈകോയ്ക്ക് ഇത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. സാധാരണയായി സപ്ലൈകോ ടെന്‍ഡറുകളില്‍ എണ്‍പത് കമ്പനികള്‍ വരെയാണ് പങ്കെടുക്കാറുള്ളത്. സബ്‌സിഡി ഇനങ്ങളില്‍ ചെറുപയറിന് മാത്രമാണ് നിലവില്‍ മൂന്ന് കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുള്ളത്. ജയ അരി, ഉഴുന്ന്, മുളക് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്നത് മൂന്നില്‍ താഴെ കമ്പനികള്‍ മാത്രമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ സ്‌റ്റോര്‍ പര്‍ച്ചേസ് മാന്വലും, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗ്ഗരേഖകളും അനുസരിച്ച് ടെന്‍ഡറുകള്‍ക്ക് അനുമതി നല്‍കാനാവില്ല. സപ്ലൈകോയ്ക്ക് നല്‍കിയ ടെന്‍ഡറില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുക ഒടുവില്‍ നല്‍കിയ ടെന്‍ഡറിലെ തുകയേക്കാള്‍ കൂടുതലാണ്. ഉഴുന്നിന് അവസാനം നല്‍കിയ ടെന്‍ഡറിലെ തുക 120 രൂപ ആയിരുന്നത് ഇത്തവണ നല്‍കിയ ടെന്‍ഡറില്‍ രേഖപ്പെടുത്തിയതാവട്ടെ 125.36 രൂപ മുതല്‍ 126.36 രൂപ വരെയാണ്.

അവസാന തവണ 215 രൂപയ്ക്ക് കരാര്‍ നല്‍കിയ മുളകിന് ഇത്തവണ ക്വാട്ട് ചെയ്തിരിക്കുന്നത് 217.86 രൂപ മുതല്‍ 225.46 രൂപ വരെയാണ്. ഒടുവിലത്തെ തവണ 125 രൂപയ്ക്ക് കരാര്‍ നല്‍കിയ പയറിന് ഇത്തവണ 139.89 രൂപ മുതല്‍ 170 രൂപ വരെയാണ്. ടെന്‍ഡര്‍ അംഗീകരിച്ചാല്‍ സപ്ലൈകോയെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാകും.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി