വേനല്‍മഴയിലെ കൃഷിനാശം: ദുരിതത്തിലായി കര്‍ഷകര്‍, ഭൂരിഭാഗവും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്ത്

വേന്‍മഴയിലെ കൃഷിനാശം മൂലം ദുരിതത്തിലായി കര്‍ഷകര്‍. ഭൂരിഭാഗം കര്‍ഷകരും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പുറത്തായതിനാല്‍ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കില്ല. വിളനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് വാഗ്ദാനത്തില്‍ അവ്യക്തത തുടരുകയാണ്.

ആലപ്പുഴയില്‍ മാത്രം 165 കോടിയോളം രൂപയുടെ കൃഷിനാശമാണ് വേനല്‍മഴയില്‍ ഉണ്ടായത്. 8000 ഹെക്ടറിലെ നെല്‍കഷി നശിച്ചതോടെ 130 കോടിയുടെ നഷ്ടമുണ്ടായി. പുഞ്ചകൃഷി ചെയ്ത കര്‍ഷകരുടെ എണ്ണ 43,000ത്തിന് മുകളിലാണ്. മടവീഴ്ച മൂലം ആറുകോടി രൂപയോളം കൃഷിനാശമുണ്ടായ സി ബ്ലോക്ക് പാടശേഖത്തിലെ കര്‍ഷകരും ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് പുറത്താണ്.

ഏക്കറിന് അരലക്ഷത്തോളം ചെലവ് വരുന്ന കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ഹെക്ടറിന് 13,500 രൂപ ലഭിക്കുന്നതും കിട്ടാന്‍ മാസങ്ങളെടുക്കും. പ്രധാനമന്ത്രി ഫസല്‍ഭീമ യോജന പദ്ധതി പ്രകാരം ഹെക്ടറിന് 80,000 രൂപ ഇന്‍ഷുറന്‍സ് കിട്ടും. എന്നാല്‍ ഇത് കണക്കാക്കുന്ന മാനദണ്ഡം അശാസ്ത്രീയമാണ്.

കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴയേയും, പാലക്കാടിനേയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മറ്റ് ജില്ലകളില്‍ നെല്‍കൃഷിയോ മരച്ചീനിയോ, വാഴ കൃഷിയോ നശിച്ചാല്‍ കേന്ദ്ര ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കില്ല. നെല്ലിന് വ്യക്തിഗത ഇന്‍ഷുറന്‍സില്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിരിക്കുന്നത് മൂവായിരത്തോളം കര്‍ഷകര്‍ മാത്രമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി