വേനല്‍മഴയിലെ കൃഷിനാശം: ദുരിതത്തിലായി കര്‍ഷകര്‍, ഭൂരിഭാഗവും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്ത്

വേന്‍മഴയിലെ കൃഷിനാശം മൂലം ദുരിതത്തിലായി കര്‍ഷകര്‍. ഭൂരിഭാഗം കര്‍ഷകരും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പുറത്തായതിനാല്‍ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കില്ല. വിളനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് വാഗ്ദാനത്തില്‍ അവ്യക്തത തുടരുകയാണ്.

ആലപ്പുഴയില്‍ മാത്രം 165 കോടിയോളം രൂപയുടെ കൃഷിനാശമാണ് വേനല്‍മഴയില്‍ ഉണ്ടായത്. 8000 ഹെക്ടറിലെ നെല്‍കഷി നശിച്ചതോടെ 130 കോടിയുടെ നഷ്ടമുണ്ടായി. പുഞ്ചകൃഷി ചെയ്ത കര്‍ഷകരുടെ എണ്ണ 43,000ത്തിന് മുകളിലാണ്. മടവീഴ്ച മൂലം ആറുകോടി രൂപയോളം കൃഷിനാശമുണ്ടായ സി ബ്ലോക്ക് പാടശേഖത്തിലെ കര്‍ഷകരും ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് പുറത്താണ്.

ഏക്കറിന് അരലക്ഷത്തോളം ചെലവ് വരുന്ന കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ഹെക്ടറിന് 13,500 രൂപ ലഭിക്കുന്നതും കിട്ടാന്‍ മാസങ്ങളെടുക്കും. പ്രധാനമന്ത്രി ഫസല്‍ഭീമ യോജന പദ്ധതി പ്രകാരം ഹെക്ടറിന് 80,000 രൂപ ഇന്‍ഷുറന്‍സ് കിട്ടും. എന്നാല്‍ ഇത് കണക്കാക്കുന്ന മാനദണ്ഡം അശാസ്ത്രീയമാണ്.

കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴയേയും, പാലക്കാടിനേയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മറ്റ് ജില്ലകളില്‍ നെല്‍കൃഷിയോ മരച്ചീനിയോ, വാഴ കൃഷിയോ നശിച്ചാല്‍ കേന്ദ്ര ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കില്ല. നെല്ലിന് വ്യക്തിഗത ഇന്‍ഷുറന്‍സില്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിരിക്കുന്നത് മൂവായിരത്തോളം കര്‍ഷകര്‍ മാത്രമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ