വേനല്‍മഴയിലെ കൃഷിനാശം: ദുരിതത്തിലായി കര്‍ഷകര്‍, ഭൂരിഭാഗവും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്ത്

വേന്‍മഴയിലെ കൃഷിനാശം മൂലം ദുരിതത്തിലായി കര്‍ഷകര്‍. ഭൂരിഭാഗം കര്‍ഷകരും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പുറത്തായതിനാല്‍ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കില്ല. വിളനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് വാഗ്ദാനത്തില്‍ അവ്യക്തത തുടരുകയാണ്.

ആലപ്പുഴയില്‍ മാത്രം 165 കോടിയോളം രൂപയുടെ കൃഷിനാശമാണ് വേനല്‍മഴയില്‍ ഉണ്ടായത്. 8000 ഹെക്ടറിലെ നെല്‍കഷി നശിച്ചതോടെ 130 കോടിയുടെ നഷ്ടമുണ്ടായി. പുഞ്ചകൃഷി ചെയ്ത കര്‍ഷകരുടെ എണ്ണ 43,000ത്തിന് മുകളിലാണ്. മടവീഴ്ച മൂലം ആറുകോടി രൂപയോളം കൃഷിനാശമുണ്ടായ സി ബ്ലോക്ക് പാടശേഖത്തിലെ കര്‍ഷകരും ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് പുറത്താണ്.

ഏക്കറിന് അരലക്ഷത്തോളം ചെലവ് വരുന്ന കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ഹെക്ടറിന് 13,500 രൂപ ലഭിക്കുന്നതും കിട്ടാന്‍ മാസങ്ങളെടുക്കും. പ്രധാനമന്ത്രി ഫസല്‍ഭീമ യോജന പദ്ധതി പ്രകാരം ഹെക്ടറിന് 80,000 രൂപ ഇന്‍ഷുറന്‍സ് കിട്ടും. എന്നാല്‍ ഇത് കണക്കാക്കുന്ന മാനദണ്ഡം അശാസ്ത്രീയമാണ്.

കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴയേയും, പാലക്കാടിനേയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മറ്റ് ജില്ലകളില്‍ നെല്‍കൃഷിയോ മരച്ചീനിയോ, വാഴ കൃഷിയോ നശിച്ചാല്‍ കേന്ദ്ര ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കില്ല. നെല്ലിന് വ്യക്തിഗത ഇന്‍ഷുറന്‍സില്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിരിക്കുന്നത് മൂവായിരത്തോളം കര്‍ഷകര്‍ മാത്രമാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം