ചെറുകിട സംരംഭകയുടെ ആത്മഹത്യ, ഭൂമി ഏറ്റെടുത്തിട്ട് പണം നല്‍കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം

സാങ്കേതിക സര്‍വകലാശാലയ്ക്കായി ഭൂമി വിട്ട് നല്‍കിയതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുകിട സംരംഭക ജീവനൊടുക്കിയ സംഭവത്തില്‍ മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാര്‍. ഭൂമി നല്‍കിയതിന് ശേഷം നഷ്ടപരിഹാരം ലഭിക്കാതായതോടെ സാമ്പത്തിക ബാദ്ധ്യതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ രാജി ശിവന്‍ ആത്മഹത്യ ചെയ്തത്.

ഇന്നലെയായിരുന്നു കല്ലുമലയില്‍ ഹോളോ ബ്രിക്സ് കമ്പനി ഉടമയായ രാജി ജീവനൊടുക്കിയത്. രാജിയ്ക്ക് 58 ലക്ഷത്തിലേറെ രൂപയുടെ കടബാദ്ധ്യത ഉണ്ടായിരുന്നു. കമ്പനിയുടെ നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വായ്പയും ചിട്ടിയുമെല്ലാം എടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. വിളപ്പിലിലെ സാങ്കേതിക സര്‍വകലാശാലയ്ക്കായി തീരുമാനിച്ചിരുന്ന സ്ഥലത്ത് രാജിയുടെ ഭൂമിയും ഉള്‍പ്പെട്ടിരുന്നു. 74 സെന്റ് ഭൂമിയായിരുന്നു കൈവശം ഉണ്ടായിരുന്നത്. രാജിയുടെ കൈയില്‍ നിന്ന് വാങ്ങിയ രേഖകള്‍ തിരികെ ലഭിച്ചിരുന്നില്ല. ഇതോടെ ആ വഴിയും അടയുകയായിരുന്നു.

രാജിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. നഷ്ടപരിഹാരം കൃത്യമായി ലഭിച്ചിരുന്നുവെങ്കില്‍ ഇത്തരം സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. നിരവധി കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ രേഖകളും പണവും ഇല്ലാതായത്. 100 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഭൂമിയുടെ വിസ്തൃതി 50 ഏക്കര്‍ ആയി കുറച്ചിരുന്നു.

ഭൂമി വിട്ട് നല്‍കിയ നാട്ടുകാര്‍ ഉള്‍പ്പെടെയായിരുന്നു ഇന്ന് രാജിയുടെ മൃതദേഹം വിട്ടു നല്‍കിയപ്പോള്‍ മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. രേഖകള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ തുക കോടതിയില്‍ കെട്ടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്ഥലം ഏറ്റെടുത്തതെന്ന് അവര്‍ ആരോപിച്ചു. പൊലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. തുടര്‍സമരങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം